ഉത്തർപ്രദേശ്: പത്രം വായിക്കാൻ വരനു കണ്ണട വേണം വധു വിവാഹത്തിൽ നിന്നും പിന്മാറി. സംഭവം നടന്നത് അരയ്യയിലായിരുന്നു. വിവാഹം വേണ്ടെന്നു വെക്കുന്നതിനു പുറമെ വധുവും കുടുംബവും വരാനും കുടുംബത്തിനുമെതിരെ കേസും കൊടുത്തു. സർദാർ കോട്വാലി ബാൻഷി ഗ്രാമത്തിലെ ശിവനും ജമാൽപൂർ ഗ്രാമത്തിലെ അർച്ചനയുമായുള്ള വിവാഹമാണ് ഇങ്ങനെ കലാശിച്ചത്.
വധുവിന്റെ കുടുംബത്തിനോട് വരനു കാഴ്ചകുറവുള്ളതായി പറഞ്ഞിരുന്നില്ല. കല്യാണ ദിവസമായിരുന്നു അവർ അത് അറിഞ്ഞത്. മിക്കസമയവും വരൻ കണ്ണട ഇട്ടിരുന്നതായിരുന്നു സംശയത്തിലേക്ക് നയിച്ചത്. തുടർന്ന് കണ്ണട ഇല്ലാതെ പത്രം വായിക്കാൻ ആവശ്യപ്പെടുകയും പരീക്ഷണത്തിൽ പരാജയപ്പെടുകയും ചെയ്തു.
അത് വധുവിനും കുടുംബത്തിനും വിവാഹം വേണ്ടെന്ന് വെക്കുന്നതിനുമുള്ള കാരണമായി. അതിനോടൊപ്പം സ്ത്രീധന തുകയും മോട്ടോർ സൈക്കിളും കല്യാണത്തിന് ചെലവഴിച്ച തുകയും തിരികെ തരണമെന്ന് വധുവിന്റെ വീട്ടുകാർ പറഞ്ഞു. വരന്റെ വീട്ടുകാർ അത് എതിര്തടക്കത്തോടെ പോലീസിൽ പരാതി നൽകി.