പതിനൊന്ന് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം പ്രതിക്ക് 5 വർഷം തടവും 10,000 രൂപ പിഴയും

Crime Local News

നിലമ്പൂർ: പുലർച്ചെ മദ്രസയിലേക്ക് പോവുകയായിരുന്ന 11 വയസുകാരിയെ മദ്രസയിലാക്കാമെന്നു പറഞ്ഞു കൂട്ടി കൊണ്ടു പോയി വഴിയിൽ വെച്ചു ലൈംഗികാതിക്രമം നടത്തി കുട്ടിക്ക് മാനസിക വിഭ്രാന്തി ഉണ്ടാക്കിയതിന് പ്രതിക്ക് 5 വർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചു. അമരമ്പലം ടി.കെ.കോളനി കൊല്ലാരത്തൊടി സുനീർ ബാബു [34] വിനെതിരെയാണ് നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് കെ.പി.ജോയ് ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം 2 മാസം സാധാരണ തടവ് ശിക്ഷ അനുഭവിക്കണം. 2015 ജൂൺ 8 നാണ് കേസിനാസ്പദമായ സംഭവം. പൂക്കോട്ടുംപാടം സബ് ഇന്‍സ്പെക്ടർ ആയിരുന്ന സി. മോഹൻദാസ് ആണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ സാം കെ. ഫ്രാൻസിസ് ഹാജരായി. വഴിക്കടവ് പൊലീസ് സ്റ്റേഷനിനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി.സി.ഷീബ പ്രോസീക്യൂഷനെ സഹായിച്ചു. പ്രതിയെ മഞ്ചേരി സബ് ജയിൽ മുഖാന്തരം തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.