ഹൈവേ റോബറി; ആലപ്പുഴ സ്വദേശികൾ പിടിയിൽ

Crime Keralam News

മലപ്പുറം: മലപ്പുറം കോഡൂരിൽ 80 ലക്ഷത്തോളം കുഴൽപ്പണം കവർച്ച ചെയ്ത സംഘത്തിലെ രണ്ട് പേർ കൂടി പിടിയിലായി. ആലപ്പുഴ മുതുകുളം സ്വദേശികളായ വെള്ളശ്ശേരി മണ്ണൽ വീട്ടിൽ അജി ജോൺസൻ (32) ,രമ്യ ഭവനം വീട്ടിൽ രഞ്ജിത്ത്(26) എന്നിവരേയാണ് മലപ്പുറം ഇൻസ്പക്ടർ ജോബി തോമസിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. സംഭവ ദിവസം 4 ഓളം വാഹനങ്ങളിലായി പോലീസ് ഉദ്യോഗസ്ഥർ എന്ന വ്യാജേന എത്തിയാണ് പ്രതികൾ കുഴൽപ്പണം കടത്തുകയായിരുന്ന വാഹനം തടഞ്ഞ് വാഹനം സഹിതം തട്ടികൊണ്ടു പോയി കവർച്ച നടത്തിയത്.

പിടിയിലായ അജിജോൺ ആലപ്പുഴയിലെ വിവിധ സ്റ്റേഷനുകളിലായി 3 ഓളം വധശ്രമ ക്കേസുകളും വ്യാജ മദ്യ നിർമ്മാണം ഉൾപ്പെടെ 15 ഓളം കേസുകളിലെ പ്രതിയുമാണ് . ഇയാൾ അടുത്തിടെ ചില തമിഴ് പടത്തിലും അഭിനയിച്ചിരുന്നതായി വിവരം ഉണ്ട്.പിടിയിലായ രഞ്ജിത്തിന് വധശ്രമം ,വാഹന മോഷണo ഉൾപ്പെടെ ഉള്ള കേസിലെ പ്രതിയുമാണ് .

തൃശ്ശൂർ ഒല്ലൂരിൽ ഒരു കോടി കവർച്ച ചെയ്ത സംഭവത്തിൽ പിടിക്കപ്പെട്ട് ജയിലിലായ പ്രതികളും വധശ്രമത്തിന് പിടിയിലായ അജി ജോൺസനും ചേർന്ന് ജയിലിൽ കിടക്കുന്ന സമയത്താണ് കവർച്ചക്ക് ആസൂത്രണം നടത്തുന്നത്. അജി ജോൺസൻ്റ നേതൃത്വത്തിലുള്ള ആലപ്പുഴ ജില്ലയിൽ നിന്നുള്ള 5 അംഗ സംഘമാണ് കവർച്ചക്ക് എത്തിയത്. പിടികൂടിയ സമയം ഇവരുടെ പക്കൽ ഉള്ള ബാഗിൽ കാക്കി സോക്സ് അടക്കമുള്ള സാധനങ്ങളും ഉണ്ടായിരുന്നു. അടുത്ത കവർച്ചക്ക് ആസൂത്രണം ചെയ്യുന്നതിനിടെയാണ് ഇവർ പിടിയിലായത്. സംഘത്തിൽ ഉൾപ്പെട്ട എറണാംകുളം സ്വദേശി സതീഷിനേയും സംഘത്തലവൻ മലപ്പുറം നിലമ്പൂർ സ്വദേശി സിറിൽ മാത്യുവിൻ്റെ സംഘത്തിൽ പ്പെട്ട മങ്കട സ്വദേശി ബിജേഷ്, തിരൂരങ്ങാടി സ്വദേശികളായ നൗഷാദ്, മുസ്തഫ എന്നിവരേയും കഴിഞ്ഞ മാസം അറസ്റ്റു ചെയ്തിരുന്നു’ .വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങളിലാണ് ഇവർ കവർച്ചക്ക് എത്തിയത്. പിടിയിലായവരെ ചോദ്യം ചെയ്തതിൽ കവർച്ച രണ്ട് ദിവസം മുൻപ് ഒരു റിഹേഴ്സൽ നടത്തിയതായും വ്യക്തമാകിയിട്ടുണ്ട്. കവർച്ചക്ക് നേതൃത്വം നൽകിയ സംഘത്തലവൻ നിലമ്പൂർ സ്വദേശി സിറിൽ മാത്യു ഉൾപ്പെടെ കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെ കുറിച്ചും പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.

സംഭവത്തിനു ശേഷം നിലമ്പൂരിലെ സംഘത്തലവൻ്റെ ഓഫീസ് പ്രവർത്തിക്കുന്ന പഴയ വീട്ടിൽ എത്തി പണം എല്ലാവർക്കും വീതിച്ചു നൽകിയ ശേഷം പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. കേസിൽ ഉൾപ്പെട്ട പ്രതികൾക്ക് താമസ സൗകര്യം അടക്കം ചെയ്തു കൊടുത്ത ആളുകൾ നിരീക്ഷണത്തിലാണ്. ഇവർക്കായുള്ള അന്വോഷണം ഊർജ്ജിതമാക്കി. പിടിയിലായ പ്രതികളെ കൂടുതൽ അന്വോഷണത്തിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങും.

മലപ്പുറം ജില്ലാ പോലീസ് മേധാവി S സുജിത്ത് ദാസ് ഐ പി എസ് നു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡി വൈ എസ് പി പ്രദീപിൻ്റെ നിർദ്ദേശപ്രകാരം മലപ്പുറം ഇൻസ്പക്ടർ ജോബി തോമസിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വോഷണ സംഘങ്ങളായ എസ് ഐ അമീറലി, ഗിരീഷ് പി.സഞ്ജീവ്, പി .സലീം, കെ ദിനേശ്, ആർ.ഷഹേഷ്, സി .രജീഷ് ,കെ .ജസീർ, എം. എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.