കഴുത്ത് ഞെരിച്ചു, നെഞ്ചില്‍ ആഞ്ഞു ചവിട്ടി; മദ്യലഹരിയില്‍ അമ്മയെ കൊലപ്പെടുത്തിയ മകന്റെ ക്രൂരത

Crime Keralam News

മദ്യലഹരിയില്‍ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി വിപിന്‍ ദാസിനെ പോലീസ് അറസ്റ്റ് ചെയ്തു. തന്റെ മദ്യപാനത്തെ എതിര്‍ത്തതിനാലാണ് അമ്മയെ കൊലപ്പെടുത്തിയതെന്നാണ് വിപിന്‍ദാസ് പൂവാര്‍ പോലീസിന് മൊഴി നല്‍കി. പൂവാര്‍ ഊറ്റുകുഴിയില്‍ പരേതനായ പാലയ്യന്റെ ഭാര്യയും റിട്ട. അധ്യാപികയുമായ ഓമനയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം.

മുന്‍ സൈനികനായ വിപിന്‍ദാസ് വിരമിച്ചകിനുശേഷം അമ്മക്കൊപ്പമാണ് താമസിച്ചിരുന്നത്. കടുത്ത മദ്യപാനിയായ ഇയാള്‍ നിരന്തരം അമ്മയെ ഉപദ്രവിച്ചിരുന്നതായി പോലീസ് പറഞ്ഞു. തന്റെ വിവാഹം നടക്കാത്തതിന് കാരണം അമ്മയാണെന്ന് അയാല്‍ വിശ്വസിച്ചിരുന്നു അക്കാരണം പറഞ്ഞായിരുന്നു ഉപദ്രവം എന്നും പോലീസ് വ്യക്തമാക്കുന്നു.

സുഹൃത്തുക്കളെ വീട്ടില്‍ വിളിച്ച് മദ്യപിച്ചത് ചോദ്യംചെയ്തതിനെ തുടര്‍ന്നാണ് കൊല നടത്തിയത്. കഴുത്ത് ഞെരിച്ച കൊല്ലാന്‍ ്ശ്രമിക്കുന്നതിനിടെ അലറിക്കരഞ്ഞ അമ്മയുടെ വായ അടച്ചുപിടിച്ചു. മരണം ഉറപ്പിക്കുന്നതിനായ് നെഞ്ചില്‍ ആഞ്ഞു ചവിട്ടിയതായും പോലീസ് പറഞ്ഞു. പുറത്തെത്തി മുഖത്തെ ചോര കഴുകി കളയുകയും അമ്മ മരിച്ചയായി ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുകയും ചെയ്തു. വിവരം അറിഞ്ഞെത്തിയവര്‍ സംശയം തോന്നി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കള്‍ സഹകരിക്കാത്തതിനാലാണ് വീട്ടില്‍ അടക്കം ചെയ്യാന്‍ ശ്രമിച്ചതെന്ന ഇയാള്‍ പോലീസിനോട് പറഞ്ഞു.