കെ.ടി.ജലീലിന്റെ എംഎല്‍എ ഓഫീസില്‍ കരി ഓയില്‍ ഒഴിച്ച മൂന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Breaking Crime Keralam Local

മലപ്പുറം: കെടി ജലീല്‍ എംഎല്‍എയുടെ എടപ്പാളിലെ ഓഫീസില്‍ കരി ഓയില്‍ ഒഴിച്ച സംഭവത്തില്‍ മൂന്നു യുരവമോര്‍ച്ച പ്രവര്‍ത്തകരെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. കാശ്മീര്‍ വിഷയത്തില്‍ രാജ്യദ്രോഹ പരാമര്‍ശം നടത്തിയ കെ.ടി.ജലീലിനെതിരെ പ്രതിഷേധിച്ചായിരുന്നു എടപ്പാള്‍ തൃശ്ശൂര്‍ റോഡിലുള്ള ഓഫീസിലേക്ക് കരി ഓയില്‍ പ്രയോഗം നടത്തിയത്. കേസില്‍ പുഴക്കാട്ടിരി സ്വദേശി ഏലായില്‍ സജേഷ്(31)മാങ്ങാട്ടിരി സ്വദേശി കദളിയില്‍ സുബിത്ത്(27) മൂതൂര്‍ സ്വദേശി കോതകുളങ്ങര സുധന്‍(30) എന്നിവരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കൊളത്തൂര്‍,തിരൂര്‍ സ്വദേശികളാണ് പിടിയിലായവര്‍.ഇവരെ കൂടാതെ സംഭവത്തില്‍ പങ്കുചേര്‍ന്നതായി കരുതുന്നവരെക്കുറിച്ചുള്ള അന്വേഷണം നടന്ന് വരുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
എം.എല്‍.എയുടെ അടിച്ചിട്ട ഓഫീസിന് പറത്തെ ചുവപ്പ് നിറത്തിലുള്ള എം.എല്‍.എ ഓഫീസ് എന്ന് എഴുതിവെച്ച ബോര്‍ഡിലും അടച്ചിട്ട ഓഫീസിന്റെ ഷട്ടറിന് പുറത്തുമാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ചിരുന്നത്. ഇതിന് പുറമെ ‘കാശ്മീ’ ഇന്ത്യയുടേത്’ യുവ മോര്‍ച്ച പ്രതിഷേധം എന്ന എഴുതിയ പോസ്റ്റര്‍ ഓഫീസിന്റെ അടച്ചിട്ട ഷട്ടറില്‍ പതിക്കുകയും ചെയ്തിരുന്നു. കരി ഓയില്‍ ഒഴിച്ചുള്ള പ്രതിഷേധത്തിന്റെയും, പോ്‌സ്റ്റര്‍ പതിക്കുന്നതിന്റേയും വീഡിയോകള്‍ പുറത്തുവരികയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണു വീഡിയോയില്‍ കാണുന്ന മൂന്നുപ്രതികളെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
തിരൂര്‍ ഡിവൈഎസ്പി ബെന്നി ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കല്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ അന്വേഷണ ഉദ്ധ്യോഗസ്ഥരായ എസ് ഐ ബാബു ജോര്‍ജ്ജ്,എസ് ഖാലിദ്,സിപിഒ മാരായ സനോജ്,ഷിജു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.പിടിയിലായ പ്രതികളെ പൊന്നാനി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
അതേ സമയം രാജ്യദ്രോഹ പരാമര്‍ശം നടത്തിയ കെ.ടി.ജലീല്‍ എം.എല്‍.എ.സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ ഇന്നു വളാഞ്ചേരിയിലുള്ള ജലീലിന്റെ വീട്ടിലേക്കും മാര്‍ച്ച് നടത്തി. കെ.ടി.ജലീലിനെ കാത്തിരിക്കുന്നത് കര്‍ണ്ണാ ടക പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മദനിയുടെ അവസ്ഥയാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് രവി തേലത്ത് പറഞ്ഞു.രരാജ്യം ഒറ്റക്കെട്ടായി സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം ആഘോഷിക്കുന്ന വേളയില്‍ മുമ്പെന്നുമില്ലാത്ത വിധം ഉയര്‍ന്ന ദേശീയ ഐക്യം തകര്‍ക്കാനുള്ള ബോധപൂര്‍വ്വമുള്ള ശ്രമത്തിന്റെ ഭാഗമാണ് ജലീലിന്റെ ആസാദ് കാശ്മീര്‍ പരാമര്‍ശമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജനറല്‍ സെക്രട്ടറി പി.ആര്‍.രശ്മില്‍ നാഥ് അദ്ധ്യക്ഷത വഹിച്ചു.ബി.രതീഷ്, രാജീവ് കല്ലംമുക്ക്, പി.പി.ഗണേശന്‍, കെ.ടി.അനില്‍കുമാര്‍, സുരേഷ് പാറത്തൊടി, ഷിദുകൃഷ്ണന്‍, കെ.എ.അസീസ്, ഹുസൈന്‍ വരിക്കോട്ടില്‍, ഹരിദാസ് പൈങ്കണ്ണൂര്‍, മനോജ് വെങ്ങാട്, എ.പദ്മകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കെ.ടി ജലീല്‍ എം.എല്‍.എ യുടെ ഓഫീസ് സി.പി.ഐ നേതാക്കള്‍ സന്ദര്‍ശിച്ചു.യുവമോര്‍ച്ച നടത്തിയ അക്രമം ജനാധിപത്യവിരുദ്ധവും,അപലപനീയവുമാണ്,സാധാരണക്കാരുടെ പ്രയാസങ്ങളും,പ്രശ്‌നങ്ങളും പറയാനുള്ളതാണ് ഈ
ഒഫീസ്അത് കൊണ്ട് തന്നെ പൊതു ജനങ്ങളോടുള്ള വെല്ലുവിളിയാണിതെന്ന് സി.പി.ഐ തവനൂര്‍ മണ്ഡലം സെക്രട്ടറി പ്രഭാകരന്‍ നടുവട്ടം പറഞ്ഞു.എ.ഐ.വൈ.എഫ് സംസ്ഥാന കമ്മറ്റിയംഗം ഇ.വി അനീഷ്,ലോക്കല്‍ സെക്രട്ടറി പി.വി ബൈജു,രാജന്‍ അയിലക്കാട്,നാസര്‍ എടപ്പാള്‍,മണി തിരുത്തുമ്മല്‍,ധന എടപ്പാള്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.