ആറു മാസത്തോളമായി പൂട്ടിക്കിടക്കുന്ന വീട്ടില്‍ യുവാവിന്റെ മൃതദേഹം സംഭവത്തില്‍ ദുരൂഹത, പോലീസ് കേസെടുത്തു

News

മലപ്പുറം: ആറു മാസത്തോളമായി പൂട്ടിക്കിടക്കുന്ന വീട്ടില്‍ മൃതദേഹം കണ്ടെത്തി. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലാണ് സംഭവം. തമിഴ്നാട് സ്വദേശി ശരവണന്‍ ആണ് മരിച്ചത്. പെരിന്തല്‍മണ്ണ തോട്ടക്കരയിലുള്ള വീട്ടിലാണ് ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് ദുര്‍ഗന്ധം വമിച്ചതോടെ പരിസര വാസികള്‍ നടത്തിയ പരിശോധനയിലാണ് ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ശരവണന്റെ ഭാര്യ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ പെരിന്തല്‍മണ്ണ പൊലീസ് മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതേ സമയം, അടഞ്ഞു കിടക്കുന്ന വീട്ടില്‍ ശരവണന്‍ എങ്ങിനെ എത്തി എന്നതില്‍ ദുരൂഹത നിലനില്‍ക്കുന്നു. കൊലപാതകമാണോ എന്നത് പോസ്റ്റ്മോര്‍ട്ടം നടത്തിയതിന് ശേഷമേ അറിയൂവെന്നും പോലീസ് പറഞ്ഞു.
മലപ്പുറം കാവുങ്ങല്‍ ബൈപ്പാസ് റോഡില്‍ സൂര്യാഭവന്‍ ഹോട്ടലിന് എതിര്‍വശത്ത് റോഡരികില്‍ അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തി. ഏകദേശം 50 വയസ്സ് പ്രായം വരുന്ന പുരുഷന്റെ മൃതദേഹമാണ് ഞായറാഴ്ച രാവിലെ കണ്ടെത്തിയത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി ഫ്രീസറില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. തിരിച്ചറിയാൻ കഴിയുന്നവര്‍ മലപ്പുറം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2734966.