കൊച്ചി : സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ഓട്ടോറിക്ഷ ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച മൂന്ന് യുവാക്കൾ പൊലീസിന്റെ പിടിയിൽ. ഏലൂര്‍ പാതാളത്ത് ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിക്ക് നേരെ ആക്രമണം നടന്നത്.
പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പാതാളം വള്ളോപ്പിള്ളി സ്വദേശി നാഗരാജിന്‍റെ മകന്‍ ശിവ, ഇയാളുടെ ബന്ധുവായ കാര്‍ത്തി ഇവരുടെ സുഹൃത്ത് ചിറക്കുഴി സെല്‍വം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ ഒരാളായ ശിവ നേരത്തെ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തുകയും പെൺകുട്ടി നിരസിക്കുകയും ചെയ്തിരുന്നു. അതിന്റെ പ്രതികാരമായാണ് ആക്രമിച്ചതെന്ന് പെൺകുട്ടി മൊഴി നൽകി
സംഭവത്തിന് പിന്നാലെ പെണ്‍കുട്ടി രക്ഷിതാവിനോടൊപ്പം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍ക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി പൊലീസ് ഉടനെ തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.