രണ്ടാനച്ഛന്റെ നിരന്തര ബലാല്‍സംഗം തുറന്നുപറഞ്ഞ് 18-കാരി

International News

ആറാം വയസ്സു മുതല്‍ രണ്ടാനച്ഛനാല്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ട കൗമാരക്കാരി ഇപ്പോള്‍ തന്റെ ദുരനുഭവങ്ങള്‍ ലോകത്തിന് മുന്നില്‍ തുറന്ന് പറയുകയാണ്. 18 വയസ്സുള്ള നിയ ഗ്രീന്‍ എന്ന പെണ്‍കുട്ടിയെയാണ് മൈക്കല്‍ എല്‍വ് എന്ന 46 കാരന്‍ വര്‍ഷങ്ങളോളം തുടര്‍ച്ചയായി പീഡിപ്പിച്ചത്. അവളുടെ 15 വയസ്സ് വരെ ഇത് തുടര്‍ന്നു. നിയയുടെ അമ്മ 40 കാരിയായ എമ്മ അറിയാതെയായിരുന്നു ഇതെല്ലം ആ വീട്ടില്‍ നടന്നിരുന്നത്. ഒരുമിച്ചിരുന്ന് ഫോൺ കാണാന്‍ പോലും രണ്ടാനച്ഛന്‍ നിര്‍ബന്ധിച്ചിരുന്നുവെന്ന് അവള്‍ പറയുന്നു.

മുന്‍ സൈനികന്‍ കൂടിയായിരുന്നു മൈക്കല്‍. വിവാഹമോചനം കഴിഞ്ഞ് നില്‍ക്കുന്ന എമ്മയുടെ ജീവിതത്തിലേയ്ക്ക് അയാള്‍ കടന്ന് വരുമ്പോള്‍ നിയയ്ക്ക് വെറും മൂന്ന് വയസ്സായിരുന്നു. മൂന്ന് വര്‍ഷം അവര്‍ സന്തോഷത്തോടെ കഴിഞ്ഞു. നിയ എല്‍വിനെ ‘ഡാഡ്’ എന്നാണ് വിളിച്ചിരുന്നത്. പക്ഷേ അയാള്‍ അവളുടെ വിശ്വാസം തകര്‍ത്തു. രാത്രിയില്‍ എമ്മ ഉറങ്ങുന്നതും കാത്ത് അയാള്‍ ഇരിക്കും. ഭാര്യ ഉറങ്ങിയെന്ന് ബോധ്യപ്പെട്ടാല്‍ അയാള്‍ മകളുടെ അടുത്തെത്തും. അവളുടെ 15 -മത്തെ വയസ്സ് വരെ ക്രൂരമായി ലൈംഗീകാക്രമണം തുടര്‍ന്നു.

അയാള്‍ ആദ്യമൊക്കെ തന്നോട് വളരെ സ്‌നേഹത്തോടെയാണ് പെരുമാറിയിരുന്നതെന്ന് നിയ പറഞ്ഞു. അമ്മ ജോലിയ്ക്ക് പോയതിന് പിന്നാലെ അവധി ദിവസങ്ങളില്‍ അവളെയും സഹോദരനെയും അയാള്‍ മീന്‍പിടിക്കാനും മറ്റും കൊണ്ടുപോകുമായിരുന്നു എന്നവള്‍ പറഞ്ഞു . ഒടുവില്‍ തന്റെ പതിനാറാം ജന്മദിനത്തിന് മുമ്പുള്ള ആഴ്ച, നിയ അമ്മയോട് എല്ലാം തുറന്ന് പറഞ്ഞു. അമ്മയുടെ സഹായത്തോടെ അവള്‍ പൊലീസില്‍ പരാതി കൊടുത്തു. തുടര്‍ന്ന് അയാളെ അറസ്റ്റ് ചെയ്തെങ്കിലും, അയാള്‍ കുറ്റം നിഷേധിച്ചു. എന്നാല്‍ തെളിവുകള്‍ അയാള്‍ക്ക് എതിരായിരുന്നു. അങ്ങനെ 2021 ജൂലൈയില്‍, മൈക്കല്‍ എല്‍വ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ടീസൈഡ് ക്രൗണ്‍ കോടതി അയാള്‍ക്ക് 11 വര്‍ഷത്തെ തടവ് വിധിച്ചു.