കല്‍പറ്റ: ഗുണ്ടാ സംഘങ്ങളുടെ വിവാഹ പാര്‍ട്ടി നടത്തിയ പടിഞ്ഞാറത്തറയിലെ സില്‍വര്‍ വുഡ്സ് റിസോര്‍ട്ടിനെതിരെ കേസെടുത്തു. ഇരുനൂറോളം ആളുകൾ പങ്കെടുത്ത പാർട്ടി നടത്തിയതിന് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് പോലീസ് കേസെടുത്തത്.
തിങ്കളാഴ്ച രാത്രി റിസോര്‍ട്ടില്‍ നടത്തിയ റെയ്‌ഡിൽ ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കിര്‍മാനി മനോജടക്കം 16 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എം.ഡി.എം.എയും കഞ്ചാവും വിദേശ മദ്യവും പിടിച്ചെടുത്തിരുന്നു. ഗോവയിലെ ഗുണ്ടാ നേതാവായ കമ്പളക്കാട് മുഹ്സിന്റെ വിവാഹ വാര്‍ഷിക ആഘോഷമാണ് റിസോര്‍ട്ടില്‍ നടന്നിരുന്നത്.
ലഹരിപ്പാര്‍ട്ടി നടക്കുന്നത് അറിയില്ലെന്നായിരുന്നു റിസോര്‍ട്ട് ഉടമ നേരത്തെ പൊലീസിന് നല്‍കിയിരുന്ന മൊഴി.