പാലക്കാട് : പുതുപ്പരിയാരത്ത് വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകൻ സനലുമായി പൊലീസ് തെളിവെളുപ്പ് നടത്തി. ദേവിയുടെയും ചന്ദ്രനെയും ക്രൂരമായി കൊലപ്പെടുത്തിയെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ദേവിയുടെ ശരീരത്തില്‍ 33 വെട്ടുകളും ചന്ദ്രന്റെ ശരീരത്തിൽ 26 വെട്ടുകളുമുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട് .
എല്ലാവരെയുംസംശയ ദൃഷ്ടിയോടെ കണ്ടിരുന്ന പ്രതി വിഷാദ രോഗത്തിന് അടിമയായിരുന്നു. രാത്രി എട്ടുമണിയോടെ അമ്മയുമായുണ്ടായ തര്‍ക്കമാണ് ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചത്. അമ്മ ദേവി വെള്ളം ചോദിച്ചതിനെ തുടര്‍ന്നായിരുന്നു തര്‍ക്കം നടന്നത്. ഇതിനുശേഷം പ്രതി കൊടുവാളും അരിവാളും ഉപയോഗിച്ച് അമ്മയെ വെട്ടുകയായിരുന്നു. അടുത്ത മുറിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അച്ഛൻ നിലവിളിച്ചപ്പോള്‍ അദ്ദേഹത്തെയും വെട്ടുകയായിരുന്നു.
ബംഗളൂരുവിലേക്ക് കടന്ന ഇയാളെ സഹോദരനെ കൊണ്ട് തന്ത്രപരമായി പൊലീസ് വിളിച്ചുവരുത്തുകയായിരുന്നു.