കണ്ണൂർ : ദുബായിൽ നിന്നും അഞ്ചരക്കോടിയുമായി മുങ്ങിയ മലയാളി യുവാവ് പിടിയിൽ. തളാപ്പ് ചാലില്‍ ഹൗസില്‍ ജുനൈദ് (24) ആണ് കണ്ണൂര്‍ ടൗണ്‍ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ വർഷം ഒക്ടോബര്‍ 4 നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി ജോലി ചെയ്യുന്ന പണവിനിമയ സ്ഥാപനമായ ഡിജിറ്റല്‍ അസറ്റ്‌സ് കൊമേഴ്ഷ്യല്‍ ബ്രോക്കര്‍ എല്‍.സി.സിയില്‍ നിന്നും അഞ്ച് കോടി രൂപ ഇയാളും സുഹൃത്തും ചേർന്ന് അടിച്ചെടുക്കുകയായിരുന്നു. കമ്പനിയിൽ അടക്കേണ്ട കളക്ഷൻ തുകയുമായി പാസ്‌പോര്‍ട്ട് ഉപേക്ഷിച്ച് രഹസ്യമായി ഇവിടേക്ക് വരികയായിരുന്നു.
പരാതിയുടെ സുഹൃത്ത് പഴയങ്ങാടിയിലെ റിസ്വാനെ പോലീസ് തിരയുകയാണ്. കമ്പനിയുടെ തലപ്പത്തുള്ള കണ്ണൂര്‍ സ്വദേശിയുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.