തിരുവനന്തപുരം : വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. മണ്ണൂര്‍ക്കര വ്ലാവെട്ടി നെല്ലിക്കുന്ന് കോളനി അനിത ഭവനില്‍ സോമനെ നെയ്യാറ്റിന്‍കര ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി വി. ഉദയകുമാറാണ് ശിക്ഷിച്ചത്
2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിതാവിന്റെ മരണത്തെ തുടർന്ന് മാതാവിന്റെ സംരക്ഷണയില്‍ വളരുകയായിരുന്ന പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചുവെന്നും പിന്നീട് ഭീഷണിപ്പെടുത്തി മറച്ചു വയ്ക്കാന്‍ ശ്രമിച്ചുവെന്നുമാണു കേസ്. തന്നെയും മാതാവിനെയും കൊലപ്പെടുത്തുമെന്ന ഭീഷണിയുണ്ടായിരുന്നതിനാല്‍ പെണ്‍കുട്ടി ആരോടും ഒന്നും പറഞ്ഞിരുന്നില്ലെങ്കിലും മറ്റൊരു സംഭവത്തില്‍ കൗണ്‍സലിങ്ങിനു വിധേയമാക്കിയപ്പോൾ സംഭവം പുറത്തറിയുകയായിരുന്നു.