ആലുവ: കിഴക്കേ കടുങ്ങല്ലൂരിലെ ബാര്‍ബര്‍ ഷോപ്പില്‍ മുത്തശിയോടൊപ്പം മുടിവെട്ടാനെത്തിയ പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കടയുടമ അറസ്റ്റിൽ. കണിയാംകുന്ന് ചരിവുപറമ്പില്‍ അബ്ദുള്‍ ഷെമീർ (24) ആണ് പിടിയിലായത്.
പീഡനം സംബന്ധിച്ച പരാതി പ്രാദേശിക കോണ്‍ഗ്രസ് തേതാവ് ഇടപ്പെട്ട് ഒതുക്കിയെന്ന് ആരോപണമുയര്‍ന്നിരുന്നു. അതേസമയം കോണ്‍ഗ്രസിലെ ഒരു വിഭാഗം വിഷയം വിവാദമാക്കിയതോടെ സ്പെഷ്യല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ സംഭവം ശരിയാണെന്ന് കണ്ടെത്തുകയായിരുന്നു.
സംഭവം നടന്ന് ആഴ്ചകൾക്ക് ശേഷമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.