‘അമ്മയുടെ ഗര്‍ഭപാത്രവും കുഴിമാടവും മാത്രമാണ് സുരക്ഷിത സ്ഥലങ്ങള്‍’ – നൊമ്പരമായി പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പ്

Crime India News

ചെന്നൈ: ലൈംഗികാതിക്രമത്തിന് ഇരയായി ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് നൊമ്പരമാകുന്നു. അമ്മയുടെ ഗര്‍ഭപാത്രവും കുഴിമാടവും മാത്രമാണ് രണ്ടു സുരക്ഷിതമായ സ്ഥലങ്ങള്‍ എന്നാണ് പെൺകുട്ടി അവസാനമായി കുറിച്ചിട്ടിരിക്കുന്നത്.

ചെന്നൈ പൂനമല്ലി മേഖലയിലാണ് ആത്മഹത്യാ കുറിപ്പ് എഴുതിവച്ച്‌ പെണ്‍കുട്ടി ജീവിതമവസാനിപ്പിച്ചത്. സ്‌കൂളും ബന്ധങ്ങളും സുരക്ഷിതമല്ലെന്നും കത്തില്‍ പെണ്‍കുട്ടി എഴുതിയിട്ടുണ്ട്. .

പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് ലഭിച്ച ആത്മഹത്യാകുറിപ്പിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്‌കൂളിലാണ് പെണ്‍കുട്ടി പഠിച്ചിരുന്നത്. അമ്മ പുറത്തുപോയ സമയത്താണ് പെണ്‍കുട്ടി ജീവനൊടുക്കിയത്.