ബെംഗളൂരു: ആള്‍ദൈവത്തിനടുത്ത് ചികിത്സക്കെത്തിയ യുവതി മര്‍ദനമേറ്റ് മരിച്ചു. തലവേദനയ്ക്കുള്ള ചികിത്സക്കെത്തിയ യുവതിയെ ചികിത്സയുടെ ഭാഗമായി ആള്‍ദൈവം തലയിലും ദേഹത്തും അടിച്ചതിനെ തുടര്‍ന്നാണ് മരിച്ചത്. കര്‍ണാടക ഹാസനിലെ ഗൗദരഹള്ളി സ്വദേശി പാര്‍വതിയാണ് (37) മരിച്ചത്.
സംഭവത്തിന് ശേഷം ആള്‍ദൈവമായ മനു എന്ന 42കാരന്‍ ഒളിവിലാണ്. ഇയാള്‍ക്കെതിരെ ശ്രാവണബലഗോള പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.
വിട്ടുമാറാത്ത മൂന്ന് ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും തലവേദന മാറാത്തതിനെത്തുടർന്ന് പാര്‍വതിയും ഭര്‍ത്താവ് ജയചന്ദ്രനും ആള്‍ദൈവത്തെ സമീപിക്കുകയായിരുന്നു. തലവേദന മാറാനാണെന്ന് പറഞ്ഞ് ആള്‍ദൈവം പാര്‍വതിയുടെ തലയിലും ശരീരത്തിലും വടികൊണ്ട് അടിക്കുകയായിരുന്നു.
അടിയേറ്റ് കുഴഞ്ഞുവീണ പാര്‍വതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.