കാഞ്ഞങ്ങാട്: കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റിൽ പറത്തി ബീച്ചുകളില്‍ വന്‍ ജനക്കൂട്ടം. കോവിഡ് സാഹചര്യമായിട്ടുപോലും മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പെടെയുള്ളവർ ഒട്ടും ജാഗ്രതയില്ലാതെയാണ് കടലില്‍ ഇറങ്ങുന്നത്.
കടലില്‍ ഇറങ്ങി കുളിക്കാനോ കളിക്കാനോ പാടില്ലെന്ന് ചട്ടം കെട്ടിയിട്ടും മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ കടലില്‍ ഇറങ്ങിയാണ് വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത്. പന്ത് എടുക്കാന്‍ പോകുന്നതിനിടെ ഒഴുക്കില്‍പെട്ട നിരവധി സംഭവങ്ങള്‍ ബേക്കല്‍ -പള്ളിക്കര ബീച്ചിലുണ്ടായിട്ടുണ്ട്.
ശനി, ഞായര്‍ ദിവസങ്ങളില്‍ 5000ത്തോളം ആളുകളും മറ്റ് ദിവസങ്ങളില്‍ ആയിരത്തിനടുത്ത് ആളുകളും ബീച്ചില്‍ എത്തുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ജില്ലയില്‍ ലൈഫ് ഗാര്‍ഡുകളുടെ അഭാവം ഉള്ളതുകൊണ്ടുതന്നെ നിയന്ത്രിക്കാന്‍ ആരുമില്ലെന്ന ധൈര്യത്തിൽ കുട്ടികളും മുതിര്‍ന്നവരും പരിധിവിട്ടാണ് ബീച്ചുകളില്‍ കളിക്കുന്നത്.