കൊല്ലം: ഭര്‍തൃവീട്ടില്‍ വിസ്മയ തൂങ്ങിമരിച്ച കേസിൽ ഭർത്താവായ കിരണിനെ അറസ്റ്റ് ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയത് വിസ്തരിച്ച ചോദ്യം ചെയ്യലിന് ശേഷം. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമാണ് കിരണിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ നിശ്ചയിച്ചിട്ടുള്ളത്. കിരൺ വിസ്മയയെ മർദിച്ചതായി പോലീസിൽ മൊഴി കൊടുത്തിട്ടുണ്ട്. എന്നാൽ മരിക്കുന്നതിന് തലേ ദിവസം മർദിച്ചിട്ടില്ലെന്നും കിരൺ പറഞ്ഞു.
ശരീരത്തിലെ പാടുകൾ പണ്ട് മർദിച്ചതിന്റെയാണ്. വിസ്മയ തിങ്കളാഴ്ച വൈകീട്ട് വീട്ടിൽ പോണമെന്നു പറഞ്ഞപ്പോ അതിനെ എതിർത്ത് അടുത്ത ദിവസമേ പോകാൻ പറ്റൂ എന്നും പറഞ്ഞതായി കിരൺ പോലീസിനെ അറിയിച്ചു. സ്ത്രീധനമായി വിസ്മയയുടെ വീട്ടുകാർ കൊടുത്ത കാറിന്റെ പേരിലും ഒരുപാട് വാക്കുതർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കിരണിന്റെ മൊഴിയിൽ പറയുന്നു. കിരണിനെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ എടുക്കാനാണ് പോലീസ് നിലപാട്. വനിതാ കമ്മീഷനും ഈ വിഷയത്തിൽ കേസെടുത്തിട്ടുണ്ട്.