തൃപ്പയാര്‍: പണത്തിന് വേണ്ടി കൊല്ലാൻ വരെ മടിയില്ലാത്ത ഈ കാലത്ത് ആളറിയാതെ അക്കൗണ്ടില്‍ വന്ന മൂന്നേമുക്കാല്‍ കോടി രൂപ തിരികെ ഏല്‍പ്പിച്ച് മാതൃകയായി റിട്ടയര്‍ അധ്യപകനായ കുട്ടപ്പന്‍. തന്റെ അക്കൗണ്ടില്‍ 3.31 കോടിയലധികം രൂപയും ഭാര്യയുടെ അക്കൗണ്ടില്‍ 44 ലക്ഷവും കൂടുതൽ വന്നത് കുട്ടപ്പൻ അധികൃതതരുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. എന്നാൽ കൃത്യമായ രേഖകളുമായി നിക്ഷേപിച്ച പണമായതുകൊണ്ട് തങ്ങള്‍ക്കൊന്നും ചെയ്യാനാവില്ലായെന്നായിരുന്നു ബാങ്ക് അധികൃതരുടെ പ്രതികരണം.
ദേശീയപാതാ വികസനത്തിന് സ്ഥലം വിട്ട് കൊടുത്തതിനുള്ള നഷ്ടപരിഹാരമായിട്ടാണ് കുട്ടപ്പന്റെയും ഭാര്യയുടെയും അക്കൗണ്ടിലേക്ക് പണം വന്നത്. പക്ഷെ കൊടുങ്ങല്ലൂരിലെ ഓഫീസുമായി ബന്ധപ്പെട്ട് അദ്ദേഹം പണം തിരിച്ചെടുപ്പിക്കുകയായിരുന്നു.
ആശാരിക്കാട് ഗവ. യു.പി സ്‌കൂളില്‍ പ്രധാന അധ്യാപകനായിരുന്ന കുട്ടപ്പന്‍ 1998ലാണ് വിരമിക്കുന്നത്. ഭാര്യ സാവിത്രി റിട്ട. പഞ്ചായത്ത് സൂപ്രണ്ടാണ്. എറവിലാണ് ഇരുവരും താമസിക്കുന്നത്