അഞ്ചൽ : മാതാവിനെയും മകനെയും വേട്ടെറ്റതിനെത്തുടര്ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറം കളീലിക്കട പ്ലാവിള പുത്തന്‍വീട്ടില്‍ കൃഷ്ണകുമാരി (50), മകന് അഖില്‍ (28) എന്നിവരെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വെട്ടിക്കവല സ്വദേശിയായ സജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രണ്ടുമാസം മുന്നേ സജിയുടെ ഭാര്യ മക്കളെ വീട്ടിൽ ഉപേക്ഷിച്ച് കാമുകനായ അഖിലിന്റെ കൂടെ ഇറങ്ങിപ്പോയിരുന്നു. സജി കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും യുവതിക്ക് കോടതി ജാമ്യം അനുവദിച്ചു. ഇന്നലെ വൈകീട്ട് ആറിന് വതിയുടെ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും നല്‍കാനെന്ന വ്യാജേന അഖിലിന്റെ വീട്ടിലെത്തിയ സജി യുവതിയെ വാളുകൊണ്ട് വെട്ടാൻ ശ്രമിക്കുകയായിരുന്നു. അത് തടയുന്നതിനിടയിലാണ് അഖിലിെന്റ ഇടതുകൈക്കും കൃഷ്ണകുമാരിയുടെ വലതു കൈക്കും വെട്ടേറ്റത്.
സജിയെ ഇന്ന് പുനലൂര്‍ കോടതിയില്‍ ഹാജരാക്കും.