വൈത്തിരി: അര്‍ധരാത്രി കക്കൂസ് മാലിന്യം റോഡില്‍ തള്ളുന്നതിനിടെ രണ്ടുപേരെ പോലീസ് പിടികൂടി. പെരിന്തല്‍മണ്ണ സ്വദേശികളായ ഔഞ്ഞിക്കാട്ടില് മുനീര്‍ (45), കിഴക്കേക്കര മുഹമ്മദ് (26) എന്നിവരെയാണ് ബുധനാഴ്ച പുലര്‍ച്ചെ ഒന്നരക്ക് നടുറോഡില്‍ കക്കൂസ് മാലിന്യം തള്ളുന്നതിനിടെ പോലീസ് കസ്റ്റഡിയിലെടുത്തത്. കെ.എല്‍ 40 ഇ 7230 നമ്പർ ടാങ്കര്‍ ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അര്‍ധരാത്രിയിൽ പട്രോളിങ് നടത്തുകയായിരുന്ന പൊലീസിന് അസ്വാഭാവികമായി ഒരു ടാങ്കര്‍ കണ്ടപ്പോള്‍ സംശയം തോന്നുകയും പിന്തുടര്പ്പോൾ രക്ഷപെടാൻ നോക്കിയാ പ്രതികളെ പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് മാലിന്യം തള്ളിയ സ്ഥലം പ്രതികളെക്കൊണ്ടുതന്നെ വൃത്തിയാക്കിച്ചു.
ഈയിടെ വൈത്തിരിയിലും പരിസരപ്രദേശങ്ങളിലും പുഴയോരത്തും മറ്റും കക്കൂസ് മാലിന്യം തള്ളുന്നത് കൂടിവന്നിരുന്നു. ഇതിനു പിറകില്‍ പിടിയിലായ പ്രതികളാണെന്നാണ് പൊലീസിന്റെ അനുമാനം.