മലപ്പുറം മേലാറ്റൂരിലെ വീടിനു മുന്നില്‍നിന്നും ഗൂഡല്ലൂരിലേക്ക് തട്ടിക്കൊണ്ടുപോയി. അഞ്ചംഗ സംഘം പിടിയില്‍

Crime Local News

മലപ്പുറം: മലപ്പുറം മേലാറ്റൂര്‍ സ്വദേശിയെ വീടിന് മുന്നില്‍നിന്നും ബലമായി വാഹനത്തില്‍ കയറ്റി ഗൂഢല്ലൂരിലേക്ക് തട്ടിക്കൊണ്ടു പോയ അഞ്ചംഗം സംഘം പിടിയില്‍. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മേലാറ്റൂര്‍ സ്വദേശിയെ ഗൂഡരല്ലൂരിലേക്ക് തട്ടിക്കൊണ്ടുപോയ താടികപ്പുലം പോരൂര്‍ സ്വദേശികളായ നീലങ്ങാടന്‍ ജാഫര്‍, പുല്ലാണി പൂങ്കയില്‍ ഷാ മസൂദ്, മുട്ടത്തില്‍ ഉണ്ണി ജമാല്‍ , ആലപ്പുഴ തൃക്കന്നു പ്പുഴ സ്വദേശികളായ നിര്‍മ്മല്‍ മാധവ് , അനീസ് വഹാബ് എന്നിവരാണു പിടിയിലായത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ദാസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മേലാറ്റൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. രഞ്ജിത്തുംം സംഘവും വഴിക്കടവ് ചുരത്തില്‍ നിന്നും പ്രതികളെ തന്ത്രപരമായി പിടികൂടിയത്. മേലാറ്റൂര്‍ സ്വദേശിയെ പണമിടപാടുമായി ബന്ധപ്പെട്ട് ഇന്നു ഉച്ചയോടെ മേലാറ്റൂരിലെ വീടിന് മുന്‍പില്‍ നിന്നും ബലമായി വാഹനത്തില്‍ കയറ്റി ഗൂഢല്ലൂരിലേക്ക് തട്ടിക്കൊണ്ടു പോയ
പ്രതികളായ സംഘം സഞ്ചരിച്ച വാഹനം പൂക്കോട്ടു പാടം പോലീസിന്റെ സഹായത്തോടെയാണു പിടികൂടിയത്. അറസ്റ്റിലായ പ്രതികള്‍ക്കെതിരെ മലപ്പുറം, ആലപ്പുഴ ജില്ലകളിലെ സ്‌റ്റേഷനുകളല്‍
വിവിധ കേസുകള്‍ നിലവിലുണ്ടെന്നു പോലീസ് പറഞ്ഞു. പെരിന്തല്‍മണ്ണ കോടതില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പൂക്കോട്ടുംപാടം എസ്. ഐ . തോമസ്, പോലീസുകാരായ ലിതീഷ്, സര്‍ജസ്, വിഷ്ണു, മേലാറ്റൂര്‍ സ്റ്റേഷനിലെ സുഭാഷ് , ചന്ദ്രദാസ്, സുരേന്ദ്ര ബാബു എന്നിവരും പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിലുണ്ടായിരുന്നു.