തിരുവനന്തപുരം: മുഖ്യമന്ത്രി ഏഴ് ദിവസത്തേക്ക് വാർത്താസമ്മേളനം നടത്തുന്നതിന് താൽക്കാലികമായി സ്ഥാപിച്ച വൈദ്യുത വിളക്കുകൾക്ക് വന്ന ചെലവ് 40000 രൂപ. ഈ തുക വിളക്കുകൾ സ്ഥാപിച്ച കരാറുകാരന് കൈമാറാൻ സര്ക്കാര് ഉത്തരവിറക്കി. പൊതുഭരണ വിഭാഗമാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവിറക്കിയത്.
2020 മാർച്ച് 18 മുതൽ 25 വരെയായിരുന്നു സെക്രട്ടേറിയറ്റ് നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിൽ മുഖ്യമന്ത്രി വാർത്താ സമ്മേളനം നടത്തിയിരുന്നത്. ഇതിനു വേണ്ടി സ്ഥാപിച്ച വൈദ്യുത വിളക്കുകൾക്കാണ് ഏഴ് ദിവസത്തേക്ക് 40000 രൂപ ചെലവ് വന്നത്. കവടിയാർ ശബരി ഇലക്ട്രിക്കൽസ് ഉടമ പി എസ് വിജയകുമാറാണ് വിളക്കുകൾ സ്ഥാപിക്കാനുള്ള കരാർ എടുത്തിരുന്നത്.