കനിമൊഴിയുടെ ആത്മഹത്യയിൽ ഭർത്താവിനെതിരെ ആരോപണവുമായി മാതാപിതാക്കൾ

Keralam News

എറണാകുളം: വാതുരുത്തിയിലെ കനിമൊഴിയുടെ ആത്മഹത്യയിൽ ഭർത്താവ് കാർത്തികിനെതിരെ ആരോപണവുമായി യുവതിയുടെ മാതാപിതാക്കൾ. സ്ത്രീധനത്തിന്റെ പേരിൽ മകളെ എന്നും ഉപദ്രവിച്ചിരുന്നുവെന്നും വീട്ടിൽ നിന്നും ഇറക്കിവിട്ടെന്നുമാണ് മാതാപിതാക്കൾ വ്യക്തമാക്കുന്നത്. കാർത്തിക്കിന്റെ മാതാപിതാക്കൾ ഈ സംഭവത്തിൽ പ്രതികരിച്ചില്ലെന്നും പറഞ്ഞു. തമിഴ്‌നാട് സ്വദേശികളായ ഇവർ വാതുരുത്തി കോളനിയിലായിരുന്നു താമസം.

വിവാഹത്തിന് ശേഷം സ്ത്രീധനത്തിന്റെ പേരിൽ വഴക്കും ഉപദ്രവവും പതിവായിരുന്നു. പത്ത് പവൻ സ്വർണ്ണം കൊടുക്കാമെന്നു പറഞ്ഞ് നാല് പവൻ മാത്രമാണ് കൊടുത്തിരുന്നത്. അതായിരുന്നു വഴക്കിനും മർദ്ദനത്തിനും കാരണമായത്.ആദ്യമൊന്നും യുവതി മർദ്ദനങ്ങൾ വീട്ടിൽ പറഞ്ഞിരുന്നില്ലെങ്കിലും പനി അത് കൂടിയപ്പോ വീട്ടിൽ പറഞ്ഞു തുടങ്ങി. സ്ത്രീനത്തിന്റെ പേരിൽ ഒരുപാട് തവണ കാർത്തിക് കനിമൊഴിയെ വീട്ടിൽ നിന്നും ഇറക്കിവിട്ടിട്ടുണ്ട്. അങ്ങനെ ഒരു ഇറക്കി വിടലിൽ തന്നെ വീട്ടിൽ വന്നതായിരുന്നു കനിമൊഴി ആത്മഹത്യ ചെയ്തത്.