ചേർത്തല ഹരികൃഷ്ണയുടെ മരണത്തിൽ നിർണായക വിവരങ്ങളുമായി പോലീസ്

Keralam News

ആലപ്പുഴ: ചേർത്തലയിലെ യുവതിയുടെ കൊലപാതകത്തിൽ നിർണായക വഴിത്തിരിവ്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ താത്കാലിക നേഴ്സ് കൂടിയായ ഹരികൃഷ്ണയുടെ മരണത്തിൽ സഹോദരീ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ ചോദ്യം ചെയ്തുവന്നതിൽ നിന്നുമാണ് പുതിയ വിവരങ്ങൾ പുറത്ത് വന്നത്.

രണ്ടു വർഷമായി പ്രതി ഹരികൃഷ്ണയുടെ പിന്നാലെയായിരുന്നു. തുടർന്ന് ഹരികൃഷ്ണയ്ക്ക് ജോലി സ്ഥലത്തെ ഒരാളുമായി അടുപ്പമുണ്ടെന്നും അത് വിവാഹത്തിലേക്കെത്തുമെന്നും കരുതിയാണ് കൊലപാതകത്തിലേക്കെത്തിയതെന്നാണ് പോലീസ് അറിയിച്ചത്. 23 നു ജോലി കഴിഞ്ഞു വരുന്ന ഹരികൃഷ്ണയെ രതീഷ് സ്കൂട്ടറിൽ തന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയും മറ്റൊരുമാളുമായുള്ള അടുപ്പത്തെ കുറിച്ച് ചോദിച്ച് മർദിക്കുകയും ചെയ്തു.

മർദ്ദനത്തിൽ തല പിടിച്ച് ജനലിലിടിച്ചതിനാൽ ഹരികൃഷ്ണയുടെ ബോധം പോയി. ബോധം പോയ ഹരികൃഷ്ണയെ പീഡിപ്പിക്കുകയും തുടർന്ന് വായും മൂക്കും പൊത്തി ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നു ചെയ്തിരുന്നത്. എന്നിട്ടും പക അവസാനിക്കാതെ ചവിട്ടി എല്ലുകൾ ഓടിക്കുകയും മുറ്റത്തേക്ക് വിളിച്ചോണ്ട് പോകുകയുമൊക്കെ ചെയ്തിരുന്നു. തുടർന്ന് മഴ വന്നതിനാൽ വീട്ടിനകത്തേക്ക് തന്നെ കൊണ്ടിട്ടിട്ട് രതീഷ് മുങ്ങുകയായിരുന്നു.