ഹൈദരാബാദ്: യുനസ്കോയുടെ ലോക പൈതൃക പദവി നേടി തെലങ്കാനയിലെ രാമപ്പ ക്ഷേത്രം. ഞായറാഴ്ച വേള്‍ഡ് ഹെറിറ്റേജ് കമ്മിറ്റി വെര്‍ച്വലായി നടത്തിയ 44 മത് യോഗത്തിലാണ് ഈ തീരുമാനം അറിയിച്ചത്.
13-ാം നൂറ്റാണ്ടില്‍ 1213 എ.ഡിയിൽ തെലങ്കാനയിലെ പാലംപേട്ടില്‍ നിർമിച്ച ക്ഷേത്രമണിയതെന്നാണ് തെലങ്കാന ടൂറിസം വകുപ്പ് പറയുന്നത്. രാമപ്പ എന്ന ശില്‍പ്പി നിർമ്മിച്ചാൽ അദ്ദേഹത്തിന്റെ പേരിൽ തന്നെ ക്ഷേത്രവും അറിയപ്പെടുകയായിരുന്നു. ഉണ്ടാക്കിയെടുത്ത ശിൽപിഐയുടെ പേരിൽ തന്നെ അറിയപ്പെടുന്ന ലോകത്തിലെ വളരെ ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണിത്.
ഈ ക്ഷേത്രത്തിന്റെ വാസ്തുകലയിൽ കകതിയൻ ശില്പിയുടെ സ്വാധീനം പ്രകടമാക്കുന്ന സവിശേഷമായ ശൈലിയും സാങ്കേതികവിദ്യയും അലങ്കാരവുമുണ്ട്. ആറടി ഉയരത്തിൽ നക്ഷത്രാകൃതിയിലുള്ള ക്ഷേത്രത്തിൽ മതിലുകൾ, തൂണുകൾ, മേൽക്കൂരകൾ എന്നിവ കൊത്തുപണികൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. കകതിയൻ ശില്പികളുടെ തനതായ കഴിവ് ഇതിൽ നിന്നും വ്യക്തമാവും.
ക്ഷേത്രത്തിന് പൈതൃക പദവി ലഭിച്ചതറിഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോദി തെലങ്കാനയിലെ ജനങ്ങളെ അഭിനന്ദിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. കാകാത്തിയ രാജവംശത്തിന്റെ ശില്പകലാ വൈദഗ്ധ്യം കൃത്യമായി കാണിക്കുന്നതാണ് രാമപ്പ ക്ഷേത്രമെന്നും ഇതിന്റെ മഹത്വം നേരിട്ട് അറിയുവാനായി എല്ലാവരും ക്ഷേത്രം സന്ദര്‍ശിക്കണമെന്നും അദ്ദേഹം ട്വീറ്റിൽ പറയുന്നുണ്ട്.