കൂടുതൽ വെളിപ്പെടുത്തലുമായി തൃത്താല പെൺകുട്ടി: തന്റെ രണ്ടു സുഹൃത്തുകളും മയക്കുമരുന്ന് റാക്കറ്റിന്റെ പിടിയിലെന്ന് സംശയം

Crime Keralam News

പാലക്കാട്: വിവാഹ വാഗ്‌ദാനം നൽകികൊണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്നിനടിമയാക്കി പീഡിപ്പിച്ച കേസിൽ പുതിയ വെളിപ്പെടുത്തലുമായി പെൺകുട്ടി. ഞെട്ടിക്കുന്ന വിവരങ്ങളാണ് തൃത്താല കേസിൽ പുറത്ത് വരുന്നത്. മയ ക്കുമരുന്നിനു അടിമയാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് പറഞ്ഞു മുഖ്യമന്ത്രിക്കും സംസ്ഥാനം പോലീസ് മേധാവിക്കും പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് സംഭവം പുറംലോകം അറിയുന്നത്.

രണ്ടു അയൽവാസികൾക്കും കണ്ടാലറിയുന്നവർ സമൂഹ മാധ്യമത്തിൽ പരിചയപെട്ടവർ എന്നിവർക്കെതിരെയാണ് അമ്മയുടെ പരാതി. സംഭവത്തിൽ അഭിലാഷ്, നൗഫൽ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. വൻ സെക്സ് റാക്കറ്റാണ് ഇതിനു പിന്നിൽ എന്നാണു പോലീസിന്റെ അനുമാനം. രണ്ടു വർഷത്തോളം പെൺകുട്ടിയെ മയക്കു മരുന്ന് കൊടുത്തു പീഡിപ്പിച്ചു എന്നതാണ് ഇത്തരം അനുമാനത്തിലേക്ക് പോലീസിനെ എത്തിച്ചത്.

വീട്ടിൽ ഒളിക്യാമറ വെച്ച് നഗ്ന ചിത്രങ്ങൾ കൈക്കലാക്കിയിട്ടുണ്ടെന്നു പറഞ്ഞു പെൺകുട്ടികളെ ഭീഷണിപ്പെടുത്തുകയാണ് ഈ സംഘം ആദ്യം ചെയ്യുന്നത്. തുടർന്ന് ലഹരി ഉപയോഗിപ്പിക്കുന്നു. എതിർക്കുന്നവരെ മാനസികമായി തളർത്തി ലഹരി ഉപയോഗിപ്പിക്കും. ബിയർ കുപ്പിക്കകത്ത് കഞ്ചാവ് വെച്ച് അത് വലിപ്പിക്കുയായും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്നു. ഇതിനു പെൺകുട്ടികൾക്ക് പരിശീലനം നൽകുന്നതിനായി ലോഡ്ജുകളിൽ റൂം എടുക്കുകയാണ് പതിവ്.

പതിനെട്ടു വയസിനു താഴെയുള്ള കുട്ടികൾ പോലും ഇവരുടെ പിടിയിൽ അകപ്പെട്ടിട്ടുണ്ടെന്നു പെൺകുട്ടി പോലീസിനെ അറിയിച്ചു. ശരീരത്തിലേക്ക് ലഹരി കടത്തുന്നത് ബ്ലേഡുകൊണ്ട് ശരീരം മുറിച്ച് അതിലൂടെയാണ്. ഇതിൽ തന്റെ രണ്ടു സുഹൃത്തുകളും അകപ്പെട്ടിട്ടുണ്ടോയെന്നു സംശയമുണ്ടെന്നും പെൺകുട്ടി പറഞ്ഞു. കൂടുതൽ പെൺകുട്ടികൾ ഇവരുടെ കയ്യിൽ അകപ്പെട്ടിട്ടുണ്ടെന്നും സമൂഹ മാധ്യമങ്ങൾ വഴിയാണ് ഇവർ പെൺകുട്ടിയെ വലയിലാക്കുന്നതെന്നും ഇതിനു പിന്നിൽ വലിയ സംഘം തന്നെ ഉണ്ടെന്ന് സംശയമുണ്ടെന്നും പെൺകുട്ടി വെളിപ്പെടുത്തി.