എന്നാണു ഇതിനൊരു അറുതിയുണ്ടാവുക?സ്ത്രീധന ക്രൂരത തുടരുന്നു: ഭ്രൂണഹത്യ ചെയ്യാൻ നിർബന്ധിച്ച് ഭർത്താവ്

Keralam News

കാസർകോട്: സ്ത്രീധനം കൊടുക്കാത്തതിന് പേരിൽ ഭർതൃ വീട്ടിൽ നിന്നും ക്രൂര പീഡനമെന്ന് പരാതിയുമായി യുവതി. പീഡനത്തിനും പുറമെ രണ്ടാമത്തെ കുഞ്ഞിനെ ഭ്രൂണഹത്യ ചെയ്യണമെന്ന് പറഞ്ഞ് ഭർത്താവ് നിർബന്ധിച്ചെന്നും തുടർന്ന് വീട്ടിൽ നിന്നും പുറത്താക്കിയെന്നും യുവതി പറഞ്ഞു.

ഭർത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി മുന്നോട്ട് വന്നത് 27കാരിയായ കാസർകോട് കൊട്ടോടി സ്വദേശിനി റസീനയാണ്. 18 വയസിൽ റസീനയും ഷാക്കിറും വിവാഹിതരായി ഇന്നിച്ച് ജീവിച്ചു തുടങ്ങിയപ്പോൾ തൊട്ട് സ്ത്രീധനത്തെ ചൊല്ലി പ്രശ്നങ്ങൾ തുടങ്ങി. ആദ്യം വഴക്കും കുത്തുവാക്കുകളുമായി ഭർതൃ മാതാവ്. അതിനു പിന്നാലെ ഭർത്താവും. മൂന്നു വർഷം മുമ്പ് സ്തട്രീദ്ധൻ പീഡനത്തെ ചൊല്ലി പോലീസിൽ പരാതി പെട്ടിരുന്നു. അന്ന് ഇനി ഇങ്ങനെ ഇണ്ടാവില്ലെന്നു പറഞ്ഞു ഒത്തു തീർപ്പാക്കി വിട്ടു.

ഭാര്യയേയും കുഞ്ഞിനേയും നല്ലപോലെ നോക്കാം എന്ന ഷാക്കിറിന്റെ ഉറപ്പിന്മേലായിരുന്നു ഒത്തുതീർപ്പ്. പക്ഷെ വീണ്ടും അതിനെ ചൊല്ലി പ്രശ്നങ്ങൾ ഉണ്ടാവുകയും വീട്ടിൽ നിന്നും ഇറക്കി വിടുകയും ചെയ്തിരിക്കുന്നു. റസീനയുടെ വീക്ക്‌കാർക്കു വരുമാനമില്ല. രണ്ടു കുഞ്ഞുങ്ങളെയും കൊണ്ട് ജീവിക്കാൻ കഷ്ടപ്പെടുന്ന റസീന മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു കഴിയുന്ന ഷാക്കിറിനെതിരെ കോടതിലേക്ക് പോകാനാണ് തീരുമാനം.