കോവിഡിന്റെ ശേഷി ജലദോഷം സൃഷ്ടിക്കുന്ന തരത്തിലേക്ക് കുറയുമെന്ന് ഓക്സ്ഫോര്‍ഡ് ശാസ്ത്രസംഘം.
ഭാവിയില്‍ വാക്സിനുകളുടെ പ്രതിരോധത്തെ മറികടക്കാന്‍ വൈറസിന് സാധിക്കില്ലെന്നും കോവിഡിന്റെ ശക്തി കുറയുമെന്നും ഓക്സ്ഫോര്‍ഡ് വാക്സിന്‍ വികസനത്തിലേക്ക് നയിച്ച ശാസ്ത്ര സംഘത്തിന്റെ മേധാവി ഡെയിം സാറാ ഗില്‍ബേര്‍ട്ട് വ്യക്തമാക്കി.
ഓക്സ്ഫോര്‍ഡിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് & നുഫീല്‍ഡ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്ലിനിക്കല്‍ മെഡിസിന്‍ വാക്സിനോളജി പ്രൊഫസറാണ് ഡെയിം സാറാ ഗിൽബെർട്ട്. കോവിഡ് സൃഷ്ടിക്കുന്ന സാര്‍സ്-കോവ്-2 സാധാരണ ജലദോഷം പോലെയായി മാറുമെന്ന് അവര്‍ അഭിപ്രായപ്പെട്ടതായി റിപ്പോർട്ട് ചെയ്തത് ടൈംസ് ആണ്.
കോവിഡ്-19ന് കാരണമാകുന്ന വൈറസ് ഇനി കൂടുതല്‍ ഭയാനകമാകുന്ന രൂപമാറ്റത്തിലേക്ക് പോകില്ലെന്നാണ് ഗില്‍ബേര്‍ട്ടിന്റെ കണ്ടെത്തൽ. ഇപ്പോള്‍ മനുഷ്യന്‍ അതിജീവിക്കുന്ന മറ്റ് വൈറസുകള്‍ പോലെ ഈ വൈറസും മാറുമെന്നും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി ശാസ്ത്രജ്ഞ വ്യക്തമാക്കുന്നുണ്ട്.
വാക്സിനുകളുടെ പ്രതിരോധശേഷിയെ ഇല്ലാതാക്കുന്ന തരത്തിൽ കോവിഡിന് രൂപമാറ്റം സംഭവിക്കാനിടയില്ലായെന്നാണ് ഇവരുടെ വാദം. വാക്സിനുകള്‍ ലക്ഷ്യം വെയ്ക്കുന്ന വൈറസിന്റെ സ്പൈക്ക് പ്രോട്ടീന് പരിമിതമായ ശേഷി മാത്രമുള്ളുവെന്നതാണ് ഇതിന് കാരണമായി ശാസ്ത്ര സംഘം ചൂണ്ടിക്കാണിക്കുന്നത്. ഭാവിയില്‍ രൂപപ്പെടുന്ന ഏത് തരം മഹാമാരിയെയും നേരിടാന്‍ വാക്സിനേഷനാണ് സുപ്രധാനമെന്ന് സാറ വ്യക്തമാക്കുന്നു.