ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ പൊലീസില്‍ പരാതി നൽകിയതിന് പിന്നാലെ ആലുവയിൽ ഇരുപത്തിയൊന്നുകാരി തൂങ്ങി മരിച്ചു

Crime Keralam News

കൊച്ചി: ആലുവയ്ക്കടുത്ത് എടയപ്പുറത്ത് ഇരുപത്തിയൊന്നുകാരി തൂങ്ങിമരിച്ചു. എടയപ്പുറം കക്കാട്ടിൽ വീട്ടിൽ മോഫിയാ പർവീനാണ് മരിച്ചത്. എൽഎൽബിയ്ക്ക് പഠിക്കുകയായിരുന്ന പെൺകുട്ടി ഭർതൃവീട്ടുകാർക്കെതിരെ പരാതി നൽകാനായി യുവതി ഇന്നലെ ആലുവ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു.

മോഫിയയുടെ ആത്മഹത്യാക്കുറിപ്പിൽ സി.ഐ.ക്കും ഭർത്താവിന്റെ കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. മോഫിയയുടെ പരാതിയിൽ ഭർത്താവിനെ പൊലീസ് ചർച്ചയ്ക്ക് വിളിക്കുകയും ചർച്ചയ്ക്കിടെ സി.ഐ. തന്നെ ചീത്ത വിളിച്ചുവെന്നാണ് മോഫിയ എഴുതിയിട്ടുള്ളത്.

ചർച്ചക്കിടെ ഭർത്താവിനോട് മോശമായി പെരുമാറിയപ്പോൾ വഴക്കുപറയുകയായിരുന്നുവെന്നാണ് ആരോപിതനായ പൊലീസിന്റെ പ്രതികരണം.