അങ്കമാലിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മർദ്ദിച്ചു

Crime Keralam News

എറണാകുളം: അങ്കമാലിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മർദിച്ചു. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. ഗുണ്ടാ സംഘാംഗമായ ആൻ്റണി ജോണിക്കാണ് ഗുരുതര പരുക്കേറ്റത്. സംഭവത്തിൽ തമ്മനം ഫൈസൽ, സുബിരാജ് സുന്ദരൻ, അനൂപ് എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

എറണാകുളത്തെ മരട് അനീഷിൻ്റെയും തമ്മനം ഫൈസലിൻ്റെയും സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് മർദ്ദനത്തിലേക്ക് നയിച്ചത്. മരട് അനീഷിൻ്റെ സുഹൃത്താണ് ആൻ്റണി ജോണി.

സുഹൃത്തിൻ്റെ അമ്മയുടെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് ചെലവന്നൂരിൽ എത്തിയ ആൻ്റണി ജോണിയെ തമ്മനം ഫൈസലും സംഘവും തട്ടിക്കൊണ്ട് പോവുകയും ക്രൂരമായി മർദ്ദിച്ച ശേഷം ആലുവയിലെ ആശുപത്രിക്ക് സമീപം ഉപേക്ഷിക്കുകയുമായിരുന്നു

പൊലീസിനു പരാതി നൽകാൻ തയ്യാറാവാതിരുന്ന ആൻ്റണി ജോണി പിന്നീട് സൗത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു.