ന്യൂഡല്‍ഹി: രണ്‍ദീപ് സുര്ജേവാലയുടേതുൾപ്പെടെ അഞ്ചു കോണ്‍ഗ്രസ് നേതാക്കളുടെ ട്വിറ്റർ അക്കൗണ്ട് മരവിച്ചതായി കോണ്‍ഗ്രസ്. ഡല്‍ഹിയിലെ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന്റെ കൂടെ നില്‍ക്കുന്ന ചിത്രം രാഹുൽ ഗാന്ധി പോസ്റ്റ് ചെയ്തതിനു അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ടും ഇതിനു മുൻപ് അരവിച്ചിരുന്നു.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായിരുന്ന അജയ് മാക്കന്‍, മഹിള കോണ്‍ഗ്രസ് പ്രസിഡന്‍റ് സുഷ്മിത ദേവ്, മാധ്യമ വിഭാഗം തലവനായ രദീപ് സുര്‍ജേവാല, ലോക്സഭ വിപ്പ് മാണിക്കം ടാഗോര്‍, അസം നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജിതേന്ദ്ര സിങ്ണ്‍ എന്നിവരുടെ ട്വിറ്റർ അക്കൗണ്ടുകളാണ് ഇപ്പോൾ മരവിപ്പിച്ചിരിക്കുന്നത്.
അഞ്ചു കോൺഗ്രസ്സ് നേതാക്കളുടെ അക്കൗണ്ട് പൂട്ടിച്ചതിൽ പ്രതിഷേധം അറിയിക്കുന്നുവെന്നും അക്കൗണ്ട് പൂട്ടിച്ചാൽ ഇന്ത്യക്ക് വേണ്ടി പോരാടുന്നത് ഞങ്ങൾ അവസാനിപ്പിക്കുമെന്നാണ് അവർ കരുതിയതെന്നും കോണ്‍ഗ്രസ് നേതാവ് പ്രണവ് ഝാ ട്വീറ്റിലൂടെ അറിയിച്ചിരുന്നു. കേന്ദ്ര സർക്കാർ ട്വിറ്ററിനുമേൽ സമ്മർദ്ദം ചെലുത്തിയിട്ടാണ് അക്കൗണ്ടുകൾ പൂട്ടിച്ചതെന്ന് കോൺഗ്രസ്സ് ആരോപണം ഉന്നയിക്കുന്നുണ്ട്.