പൊന്നാനി: വീട് നിർമിച്ചു നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ കബളിപ്പിച്ച കേസിൽ യുവതിയും യുവാവും അറസ്റ്റിൽ.പൊന്നാനി സ്വദേശികളായ സക്കീന ( 46) അബ്ദുൾസലിം ( 46) എന്നിവരെയാണ് പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരും സംഘവും അറസ്റ്റ് ചെയ്ത്.പൊന്നാനി തീരപ്രദേശം കേന്ദ്രികരിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്. 4 സെൻ്റ് ഭൂമിയും അതിൽ വീടും സകാത്തായി നിർമിച്ച് നൽകാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. ഭൂമിയുടെ രജിസ്ട്രേഷൻ ഫീസ് 7500 രൂപ മാത്രം അടച്ചാൽ മതിയെന്നായിരുന്നു ഇവർ അവകാശപ്പെട്ടിരുന്നത്.തുടർന്ന് സാധുക്കളായ നിരവധി പേർ ഇവർക്ക് 7500 രൂപ നൽകി.സക്കീനയാണ് തുക വാങ്ങിയിരുന്നത്.ഈ തുക അബ്ദുൾ സലാമിന് ഏൽപ്പിച്ചു.വീടും സ്ഥലവും കിട്ടാതായതതോടെ നടത്തിയ അന്വേഷണത്തിലാണ് ഇത് തട്ടിപ്പാണെന്ന് വ്യക്തമായത്.ഇരുപത് ലക്ഷം രൂപയാണ് ഇവർ പലരിൽ നിന്ന് തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു