അരൂര്‍ : മൊബൈൽ ഷോപ്പിന്റെ കട തകർത്ത് ഉള്ളിൽ കയറി അവിടെയുണ്ടായിരുന്ന മൊബൈൽ ഫോണുകളും മറ്റു ഉപകരണങ്ങളും മോഷ്ടിച്ചെടുത്ത പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. അരൂര്‍ അങ്കമാലി ലക്ഷംവീട് കോളനിയിലെ സുധീറിനെയാണ് പോലീസ് പിടിയിലായത്. മെയ് 15നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
ആ സമയങ്ങളിൽ ലോക്ഡൗണ്‍ ആയതിനാൽ കട അടച്ചിട്ടിരിക്കുകയായിരുന്നു. അത് കുത്തിതുറന്നാണ് അകത്തുകയറിയത്. കടയിലുണ്ടായിരുന്ന ഒന്നര ലക്ഷം രൂപയോളം വില വരുന്ന ഫോണുകളും മറ്റു സാധനസാമഗ്രികളുമാണ് പ്രതി മോഷ്ടിച്ചത്. അന്ന് തന്നെ വിരലടയാള വിദഗ്ധർ കട പരിശോധിച്ചിരുന്നു. പ്രതിയുടെ വീട്ടിൽ നിന്നും ഒരുപാട് ഫോണുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ആഡംബര ജീവിതം തുടങ്ങാൻ വേണ്ടിയാണ് കെട്ടിടനിര്‍മാണ തൊഴിലാളിയായിരുന്ന പ്രതി മോഷണം തുടങ്ങിയതെന്നാണ് പോലീസ് പറഞ്ഞത്. മോഷ്ടിച്ചെടുത്ത ഫോണുകളെല്ലാം പ്രതി വിൽപ്പനയും നടത്തിയിരുന്നു. അരൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസർ സുബ്രഹ്മണ്യന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടിച്ചത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.