വൈകാരികതയല്ല വിവേകമാണ് മുസ്‌ലിംലീഗിനെ നയിക്കുന്നത്:പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾആരാധനാലയങ്ങള്‍ക്കെതിരെ തിരിഞ്ഞാല്‍ പ്രതിരോധിക്കാന്‍ മുസ്‌ലിംലീഗുണ്ടാകും

Breaking Keralam Local News Politics

മലപ്പുറം: വൈകാരികതയല്ല, വിവേകപൂര്‍വ്വമായ നിലപാടാണ് ലീഗിനുള്ളതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖി ശിഹാബ് തങ്ങള്‍. ആരാധനാലയ സംരക്ഷണ നിയമം പാലിക്കുക എന്ന മുദ്രാവാക്ക്യമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച
ഡേ നൈറ്റ് മാര്‍ച്ച് സമാപന സമ്മേളനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. ഇലക്ഷന്‍ കണ്ട് സീസണ്‍ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടികളില്‍ മുസ്‌ലിംലീഗിനെ കാണില്ല. വിഷയാദിഷ്ടിതമായി പക്വമായി നിലപാട് പറയുന്ന പാര്‍ട്ടിയാണ് മുസ്‌ലിംലീഗ്. തെരഞ്ഞെടുപ്പ് ഒരു വിഷയമല്ലെന്ന് മുസ്‌ലിംലീഗ് നേതാവ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പഠിപ്പിച്ചതാണ്. അന്ന് പലരും അതിനെ തള്ളി പറഞ്ഞപ്പോഴും ബാബരി മസ്ജിദുമായി ബന്ധപ്പെട്ട നിലാപാടില്‍ തങ്ങള്‍ ഉറച്ചുനിന്നു. സദ്ദാം ഹുസൈനെ വരെ കൂട്ട് പിടിച്ച് രാഷ്ട്രീയ ലാഭം കൊയ്യാന്‍ നോക്കിവര്‍ നമ്മുക്ക് മുന്നിലുണ്ടെന്നും തങ്ങള്‍ പറഞ്ഞു. ഗ്യാന്‍വാപി വിഷയത്തില്‍ ഗാന്ധി പ്രതമിക്ക് മുന്നില്‍ പ്രതിഷേധിച്ച മുസ്‌ലിംലീഗ് എംപിമാരെ നമ്മള്‍ കണ്ടു. ന്യൂനപക്ഷ വേട്ടക്കെതിരെ ശക്തമായി പോരാടാന്‍ എന്നും മുസ്‌ലിംലീഗ് മാത്രമാണ് മുന്നില്‍ ഉണ്ടായിട്ടുള്ളത്. മറ്റുള്ളവര്‍ പലരും വോട്ടിനും രാഷ്ട്രീയ ലാഭത്തിന് വേണ്ടിയും നിലപാടുകളെടുക്കുമ്പോള്‍ വോട്ടും തിരഞ്ഞെടുപ്പുമൊന്നും നോക്കാതെ പക്വതയോടെ നിലപാട് പറയുന്ന പ്രസ്ഥാനമാണ് മുസ്‌ലിംലീഗ്. മുസ്‌ലിംലീഗ് പോരാടി നേടിയ ആരാധനാലയ സംരക്ഷണ നിയമം ഉണ്ടെന്നിരിക്കെ പള്ളികളും ചര്‍ച്ചുകളമുടക്കം ഒരു ആരാധനാലയങ്ങള്‍ക്കെതിരെയും നീങ്ങാന്‍ ഭരണകൂടത്തെ അനുവദിക്കില്ല. ആരാധനാലയങ്ങള്‍ക്ക് സംരക്ഷണമൊരുക്കാന്‍ മുസ്‌ലിംലീഗ് ഉണ്ടാകും. എല്ലാ മതങ്ങളെയും ഉള്‍കൊളളുകയും സ്വീകരിക്കുകയും ചെയ്ത പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. എന്നാല്‍ അതിന് വിരുദ്ധമായിട്ടാണ് ഭരണകൂട സ്വാധീനിത്താല്‍ ചിലര്‍ ശ്രമിക്കുന്നത്. ദേശ വിരുദ്ധ ശക്തികളെ നേരിട്ട വാരിയംകുന്നത്തിന്റെ ഓര്‍മ്മകള്‍ ഇരമ്പുന്ന മലപ്പുറം കോട്ടക്കുന്നിന്റെ താഴ്‌വരയില്‍ ചരിത്രം പുനരാവിഷ്‌കരിച്ചിരിക്കുകയാണ് മുസ്‌ലിംയൂത്ത് ലീഗ്. ആരെല്ലാമാണോ വിശ്വാസികള്‍, ആരെല്ലാമാണോ ആരാധനാലയങ്ങളിലേക്ക് പോകുന്നവര്‍ അവരെല്ലാം വിളിക്കേണ്ട മുദ്രാവാക്ക്യങ്ങളാണ് യൂത്ത്‌ലീഗ് വിളിക്കുന്നത്. രാജ്യത്തെ ആരാധനാലയങ്ങള്‍ക്കെതിരെ തിരിയുന്നവരെ നേരിടാനുള്ള ഏക ആയുധമാണ് മുസ്‌ലിംലീഗ് നേതാവ് ജിഎം ബനാത്ത്‌വാല പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസ്സാക്കിയ ആരാധനാലയ സംരക്ഷണ നിയമം. മുസ്‌ലിംലീഗ് എന്തു ചെയ്തുവെന്നതിന് മറുപടി ഇതാണ്. ബാബരി മസ്ജിദ് പുനര്‍നിര്‍മ്മിക്കണമെന്ന് പറഞ്ഞ് കേരള നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത് മുസ്‌ലിംലീഗാണ്. പൗരത്യ നിയമത്തിനെതിരെയും പാര്‍ലമെന്റിന് അകത്തും പുറത്തും ധീരമായി ഇടപെട്ടത് മുസ്‌ലിംലീഗാണ്. ഇതെല്ലാമാണ് മുസ്‌ലിംലീഗ് ചെയ്തത്. വികാര പ്രകടനത്തോടെ മതേതരത്വത്തിനും സമുദായ ഐക്യത്തിനും ഭിന്നിപ്പുണ്ടാക്കുന്ന നിലപാട് സ്വീകരിച്ച പാരമ്പര്യം ലീഗിനില്ലെന്നും തങ്ങള്‍ ഓരമ്മിപ്പിച്ചു.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതം പറഞ്ഞു. ട്രഷറര്‍ പി. ഇസ്മായില്‍, വൈസ് പ്രസിഡന്റ്മാരായ മുജീബ് കാടേരി, അഷറഫ് എടനീര്‍, കെ.എ മാഹീന്‍, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, അഡ്വ. കാര്യറ നസീര്‍, ടി.പി.എം ജിഷാന്‍, ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ടി.പി അഷ്റഫലി, യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് ശരീഫ് കുറ്റൂര്‍, അന്‍വര്‍ മുള്ളമ്പാറ, പിഎ സലാം പങ്കെടുത്തു.