ഹജ്ജ് കഴിഞ്ഞ് മടങ്ങാനിരിക്കെ മലപ്പുറം സ്വദേശി മക്കയില്‍ മരിച്ചു

Breaking International Keralam Local News Pravasi

കോട്ടക്കല്‍: പരിശുദ്ധ ഹജ്ജ് കര്‍മ്മം കഴിഞ്ഞ് മടങ്ങാനിരിക്കെ മക്കയില്‍ മരിച്ചു. പത്തായക്കല്ല് കാഞ്ഞിരത്തടം സ്വദേശി ചെ ലൂക്കാരന്‍ മൊയ്തീന്‍ കുട്ടി ഹാജി (67) യാണ് മക്കയില്‍ മരിച്ചത്. ഭാര്യ സമേതം കോട്ടക്കലിലെ സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴി ഹജ്ജിനു പോയതായിരുന്നു.

ഭാര്യ: ബീക്കുട്ടി . മക്കള്‍: മുഹമ്മദ് റിയാസ്, ജംഷീദ. നഷിദ. മരുമക്കള്‍: അഫ്താഷ് ( അരീക്കല്‍ സിറ്റി), ജാസിര്‍ ( കാവതികളം) .
സഹോദരങ്ങള്‍: അബൂബക്കര്‍ ഹാജി, ഖാദര്‍ ഹാജി, ഫാത്തിമ, പാത്തു, കുഞ്ഞാ ച്ചു. ജനാസ മക്കയില്‍ ഖബറടക്കും

അതേ സമയം കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയ ഹാജിമാരുടെ ആദ്യ സംഘം കേരളത്തില്‍ രണ്ടുദിവസം മുമ്പു മടങ്ങിയെത്തിയിരുന്നു. 6.45 നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ 143 ഹാജിമാരുമായി കരിപ്പൂര്‍ വിമാനത്താവളത്തിലാണ് ആദ്യ സംഘം മടങ്ങിയെത്തിയത്. തിരിച്ചെത്തിയ ഹാജിമാരെ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ വിമാന താവളത്തില്‍ സ്വീകരിച്ചു. 68 പുരുഷന്മാരും 75 സ്ത്രീകളുമടങ്ങിയതാണ് ആദ്യ സംഘം. വരും ദിവസങ്ങളില്‍ കൂടുതല്‍ ഹാജിമാര്‍ തിരിച്ചെത്തും.


കണ്ണൂരിലേക്കുള്ള ആദ്യ വിമാനം 14ന് വെള്ളിയാഴ്ച 12.45നും, കൊച്ചിയിലേക്കുള്ള വിമാനം 18ന് രാവിലെ 10 മണിക്കും എത്തി.
ഓഗസ്റ്റ് രണ്ട് വരെയാണ് മടക്ക യാത്ര ക്രമീകരിച്ചിരിക്കുന്നത്.11556 പേരാണ് ഇത്തവണ കേരളത്തില്‍ നിന്നും ഹജ്ജിന് യാത്ര തിരിച്ചത്. ഇതില്‍ 11252 പേര്‍ കേരളത്തില്‍ നിന്നുള്ളവും 304 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണ്. ഹജ്ജിന് പുറപ്പെട്ടവരില്‍ 8 പേര്‍ ഇതിനകം മരണപ്പെട്ടിട്ടുണ്ട്.


ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, അബ്ദുസ്സമദ് സമദാനി എം.പി., മെമ്പര്‍മാരായ അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ., അഡ്വ. പി. മൊയ്തീന്‍കുട്ടി, പി.പി.മുഹമ്മദ് റാഫി , ഡോ. ഐ.പി. അബ്ദുസ്സലാം, പി.ടിഅക്ബര്‍ , എ.സഫര്‍ കയാല്‍, കെ.എം മുഹമ്മദ് കാസിം കോയ, എക്സിക്യൂട്ടീവ് ഓഫീസ്സര്‍ പി.എം ഹമീദ് , അസിസ്റ്റന്റ് സെക്രട്ടറി എന്‍. മുഹമ്മദലി തുടങ്ങിയവര്‍ പങ്കെടുത്തു.