എടപ്പാൾ : എടപ്പാൾ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകനെ ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പുനലൂര്‍ സ്വദേശി ബെനഡിക്റ്റിനെയാണ് എടപ്പാളിലെ വാടക ക്വാട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക നിഗമനത്തിൽ മൃതദേഹത്തിന് മൂന്നു ദിവസം പഴക്കമുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി എടപ്പാള്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു ബെനഡിക്റ്റ്. പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ ബെനഡിക്റ്റിനായിരുന്നു പ്രിന്‍സിപ്പിലിന്റെ ചുമതല.
താമസ സ്ഥലത്തു നിന്ന് ദുർഗന്ധം വന്നതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം രക്തം തളംകെട്ടിയിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.