കോവിഡ് ബാധിച്ച മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകണമെന്ന് സുപ്രീംകോടതി അറിയിച്ചു. അടുത്ത ആറുമാസത്തിനകം മാർഗരേഖ തയ്യാറാക്കണമെന്ന് കേന്ദ്രത്തിന്ന് കോടതി നിർദേശം നൽകി.എത്ര രൂപ നൽകണമെന്ന് കേന്ദ്രത്തിന്ന് തീരുമാനമെടുക്കാമെന്നും തുക യാത്രയും പെട്ടന്ന് കുടുംബങ്ങൾക്ക് കൈമാറണമെന്നും നിർദേശം നൽകി ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.
എന്നാൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകാൻ ആവില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. എന്നാൽ ഈ വിവാദങ്ങൾ തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ വിധി.മരണ സര്‍ട്ടിഫിക്കിറ്റിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ലളിതമാക്കണമെന്നും നിര്‍ദ്ദേശം. ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടെന്നും കോടതി പറഞ്ഞു.