എന്നും നല്ല ഓര്‍മ്മകളില്‍ ആ കലാകാരി ജീവിക്കും ; ബാലചന്ദ്രമേനോൻ

Entertainment News

കെ പി എ സി ലളിതയുടെ അഭിനയം കാണുമ്പോള്‍ ചൂട് പുന്നെല്ലിന്റെ ചോറില്‍ കട്ട തൈരൊഴിച്ചു സമൃദ്ധമായി കുഴച്ചു, അതില്‍ ആരോഗ്യമുള്ള തുടുത്ത ഒരു പച്ചമുളക് ഞവടി കഴിക്കുന്ന സുഖമാണെന്ന് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍ പറയുന്നത് . അമ്മയും ചേച്ചിയും അമ്മായി അമ്മയുമായി കൂടെ അഭിനയിച്ചെന്നും താന്‍ സംവിധാനം ചെയ്ത മൂന്നു ചിത്രങ്ങളില്‍ ലളിതാമ്മ അഭിനയിച്ചെന്നും ബാലചന്ദ്രമേനോൻ പറഞ്ഞു .

ബാലചന്ദ്രമേനോന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

‘കുടുംബപുരാണത്തില്‍ ‘ എന്റെ അമ്മയായി …..
‘സസ്‌നേഹത്തില്‍ ‘ എന്റെ ചേച്ചിയായി …
‘മേലെ വാര്യത്തെ മാലാഖകുട്ടികളില്‍ ‘ അമ്മായി അമ്മയായി …
കൂടാതെ, .ഞാന്‍ സംവിധാനം ചെയ്ത മൂന്നു ചിത്രങ്ങളില്‍ ലളിതാമ്മ അഭിനയിച്ചു .
‘വിവാഹിതരെ ഇതിലെ ‘ ഇന്നസെന്റുമൊത്തുള്ള ആദ്യ ചിത്രമെന്നു സംശയം ..
പിന്നീട് ആ കൂട്ടുകെട്ട് കാണികള്‍ക്കു പ്രിയമായി …
മണിച്ചെപ്പു തുറന്നപ്പോള്‍ അമ്മയാണെ സത്യം ‘ എന്നീ ചിത്രങ്ങളിലും സഹകരിച്ചു .
എന്റെ ‘റോസ്സ് ദി ഫാമിലി ക്ലബ്ബി’ലും ഒരിക്കല്‍ അതിഥിയായി വന്നു …
അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചതായിട്ടാണ് കണക്ക് ..
എന്നാല്‍ എന്റെ മനസ്സില്‍ പതിഞ്ഞതും നിറഞ്ഞു നില്‍ക്കുന്നതും ‘ അനുഭവങ്ങള്‍ പാളിച്ചകളില്‍ ‘ ‘കല്യാണി കളവാണി ‘ എന്ന പാട്ടു പാടുന്ന കെ .പി. എ .ലളിതയാണ്. എന്നും നല്ല ഓര്‍മ്മകളില്‍ ആ കലാകാരി ജീവിക്കും ….