ട്രെയ്‌നില്‍ യുവതിയുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍.

News

മലപ്പുറം: കമ്പാര്‍ട്മെന്റില്‍ തനിച്ചായ യുവതിയുടെ എതിര്‍വശത്തിരുന്ന പ്രതി അശ്ലീല ചുവയോടെ സംസാരിക്കുകയും, പിന്നീട് ലൈംഗീകാവയവം പ്രദര്‍ശിപ്പിച്ചു. ട്രെയിനില്‍ സഹയാത്രികയായ യുവതിയുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. വണ്ടൂര്‍ വെളളാമ്പുറം സ്വദേശി പിലാക്കാടന്‍ ഷിഹാബുദ്ദീന്‍ എന്ന ഷിബു (34)വിനെയാണ് വണ്ടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഇ.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. 17നായിരുന്നു കേസിനാസ്പദമായ സംഭവം. എറണാംകുളത്ത് ജോലി ചെയ്യുന്ന യുവതി ഷൊര്‍ണൂര്‍ നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വാണിയമ്പലത്തുള്ള ബന്ധുവിന്റെ വീട്ടിലേക്ക് വരികയായിരുന്നു. രാത്രി 9.20 മണിയോടെ ട്രെയിന്‍ തൊടികപ്പുലം സ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍ കമ്പാര്‍ട്മെന്റില്‍ തനിച്ചായ യുവതിയുടെ എതിര്‍വശത്തിരുന്ന പ്രതി അശ്ലീല ചുവയോടെ സംസാരിക്കുകയും, പിന്നീട് ലൈംഗീകാവയവം പ്രദര്‍ശിപ്പിക്കുകയുമായിരുന്നു. പ്രതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവതി വാണിയമ്പലത്തെത്തിയപ്പോള്‍ ബന്ധുക്കളുടെ സഹായത്തോടെ പ്രതിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് അടുത്ത ദിവസം വീഡിയോ ദൃശ്യം സഹിതം വണ്ടൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കേസ്സ് രജിസ്റ്റര്‍ ചെയ്ത പോലീസ് ജില്ലാ പോലീസ് മേധാവി ട.സുജിത് ദാസിന്റെ ന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ട്രെയിനിലെ സ്ഥിരം യാത്രക്കാരോടും, ഓട്ടോറിക്ഷാ ഡ്രൈവര്‍മാരോടും മറ്റും ചോദിച്ചും, പ്രതിയുടെ ചിത്രം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചും നടത്തിയ അന്വേഷണത്തില്‍ മെഡിക്കല്‍ റെപ്പായി ജോലി ചെയ്യുന്ന പ്രതിയെ കുറിച്ച് സൂചന ലഭിച്ചു. തുടര്‍ന്ന് ഇന്നലെ രാവിലെ പ്രതി നടുവത്ത് നില്‍ക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതിയെ തുടര്‍നടപടികള്‍ക്കായി റെയില്‍വേ പോലീസിനു കൈമാറി. പ്രത്യേക അന്വേഷണ സംഘത്തിലെ എന്‍.പി സുനില്‍, അഭിലാഷ് കൈപ്പിനി, കെ.ടി ആഷിഫ് അലി, ടി. നിബിന്‍ദാസ് , ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്