മലപ്പുറം കീഴാറ്റൂരില്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള കുടുംബ വഴക്ക് പര്യവസാനിച്ചത് ക്രൂര കൊലപാതകത്തില്‍

Breaking Crime News

മലപ്പുറം: മലപ്പുറം കീഴാറ്റൂര്‍ കൊണ്ടിപ്പറമ്പില്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള കുടുംബ വഴക്ക് പര്യവസാനിച്ചത് ക്രൂരമായി കൊലപാതകത്തില്‍. ഗുഡ്‌സ് വാനിലിട്ട് ഭാര്യയെയും മക്കളെയും തീകൊളുത്തിക്കൊന്ന മുഹമ്മദിന് 80ശതമാനം പൊള്ളലേറ്റെങ്കിലും മരണം സംഭവിച്ചത് കണറ്റിലേക്ക് എടുത്ത് ചാടിയതോടെ…
മലപ്പുറം കീഴാറ്റൂര്‍ കൊണ്ടിപ്പറമ്പില്‍ ഗുഡ്‌സ് വാനിലിട്ട് തീക്കൊളുത്തി ഭാര്യയെയും മക്കളെയും കൊന്ന് ഭര്‍ത്താവ് കിണറ്റില്‍ വീണ് മരിക്കുകയായിരുന്നു.
വാര്‍ത്തകേട്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ് കീഴാറ്റൂര്‍ പഞ്ചായത്തിലെ കൊണ്ടിപറമ്പ് എന്ന ഗ്രാമം. നാടിനെ നടുക്കിയാണ് മൂന്ന് പേരുടെ മരണം ഇവിടെ സംഭവിച്ചത്. കുടുംബ വഴക്കിന്റെ അവസാനം ഈ സ്ഥിതിയില്‍ എത്തുമെന്ന് ആരും കരുതിയില്ല. സ്‌ഫോടനത്തെ തുടര്‍ന്ന് കത്തിയമര്‍ന്ന പെട്ടിയോട്ടോ നാട്ടുകാര്‍ ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. തീയണഞ്ഞപ്പോള്‍ ജാസ്മിന്റെയും മകള്‍ ഫാത്തിമ സഫയുടെയും കത്തിയമര്‍ന്ന
മൃദദേഹത്തിന്റെ കാഴ്ച ആ ഗ്രാമീണ ജനതയുടെ ഹൃദയത്തിലെ എക്കാലത്തേയും മുറിപ്പാടായി നിലനില്‍ക്കും. കുടുംബ വഴക്കിന്റെ രമ്യമായ പര്യവസാനം പ്രതീക്ഷിച്ച ജാസ്മിന്റെ വീട്ടിലേക്ക് എത്തിയ മുഹമ്മദ് ക്രൂരതയുടെ പര്യായമായി മാറുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാരെ ഏറെയും വിഷമിപ്പിച്ചത് നിഷ്‌കളങ്കരായ രണ്ട് കുരുന്നുകളില്‍ ഒരാള്‍ മരണത്തിന് കീഴടങ്ങിയതും മറ്റൊരാള്‍ അന്‍പത് ശതമാനത്തില്‍ കൂടുതല്‍ പൊള്ളലേറ്റ് അത്യാസന്ന നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞു ഷിഫാനയുടെയും കാര്യത്തിലാണ്. മാതാപിതാക്കളുടെ സ്വരചേര്‍ച്ചയില്ലായ്മയില്‍ ബലിയാട് ആവുകയായിരുന്നു ഈ കുരുന്നുകള്‍.
കീഴാറ്റൂര്‍ കൊണ്ടിപ്പറമ്പില്‍ ഗുഡ്‌സ് വാനിലിട്ട് തീക്കൊളുത്തി ഭാര്യയെയും മക്കളെയും കൊന്ന് ഭര്‍ത്താവ് കിണറ്റില്‍ വീണ് മരിക്കുകയായിരുന്നു. തുവ്വൂര്‍ തരിപ്രമുണ്ട തെച്ചിയോടന്‍ മുഹമ്മദ് (50) . ഭാര്യ കൊണ്ടിപറമ്പ് നെല്ലിക്കു ന്ന് പലേക്കോടന്‍ ജാസ്മിന്‍ (37 ), മകള്‍ ഫാത്തിമ സഫ (11 ) എന്നിവരാണ് മരിച്ചത്. അഞ്ചു വയസുകാരിയായ മകള്‍
ഷിഫാന ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ്. ഇന്നു രാവിലെ 11 ഓടെയാണ് സംഭവം. തുവ്വൂര്‍ തരിപ്രമുണ്ട
സ്വദേശിയായ മുഹമ്മദ് കൊണ്ടിപ്പറമ്പിലെ ഭാര്യവീട്ടിലെത്തി ഭാര്യ ജാസ്മിനെയും രണ്ടു മക്കളെയും വാഹനത്തിലേക്ക് വിളിച്ചു വരുത്തി തീ കൊടുത്തതെന്നാണ് കരുതുന്നത്.മുഹമ്മദ് പൊള്ളലേറ്റ ശേഷം സമീപത്തെ കിണറ്റില്‍ ചാടിയാണ് മരിച്ചത്.
ജാസ്മിന്റെയും ,മകള്‍ സഫയുടെയും മൃതദേഹം വാഹനത്തില്‍ കത്തിക്കരിഞ്ഞ നിലയിലാണ്, 80 ശതമാനത്തോളം പൊള്ളലേറ്റ മുഹമ്മദ് സമീപത്തെ കണറ്റിലേക്ക് ചാടുകയായിരുന്നു ,
നാട്ടുകാര്‍ കരക്കെത്തി ചെങ്കിലും രക്ഷിക്കാനായില്ല. മൂത്ത മകള്‍ ഫര്‍ഷിദ (19) ഈ സമയം വീട്ടിലായിരുന്നു.
മലപ്പുറത്തു നിന്നുളള ഫോറന്‍സിക് ,ഡോഗ് സ്‌ക്വാഡും സ്ഥലതെത്തി.