കെ-സ്വിഫ്റ്റ് : മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണവുമായി ഇടത് എംപ്ളോയീസ് യൂണിയൻ

Keralam News

തിരുവനന്തപുരം: ദീര്‍ഘദൂര ബസുകള്‍ക്കായുള്ള കെഎസ്ആര്‍ടിസിയുടെ പുതിയ സംരംഭമായ കെ- സ്വിഫ്റ്റ് സർവ്വീസ് വിമർശനങ്ങൾ നേരിട്ട് കൊണ്ടിരിക്കുകയാണ്. അപകടങ്ങൾ ആവർത്തിക്കുന്നത് ജീവനക്കാരുടെ പരിചയക്കുറവ് കാരണമെന്നാണ് ഇടത് അനുകൂല എംപ്ലോയീസ് യൂണിയൻ അഭിപ്രായപ്പെടുന്നത്. ഡ്രൈവർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചാണ് സിഫ്റ്റ് സർവ്വീസ് നടത്തുന്നതെന്നും പരിചയമില്ലാത്ത കരാർ ജീവനക്കാർക്ക് പകരം കെഎസ്ആർടിസി ജീവനക്കാരെ എന്തുകൊണ്ട് ഡപ്യൂട്ടേഷനിൽ നിയമിച്ചില്ലെന്നുമാണ് എംപ്ലോയീസ് യൂണിയൻ ഉന്നയിക്കുന്നത്. സിഫ്റ്റിലെ പ്രതിസന്ധിക്ക് മാനേജ്മെന്റും ഉത്തരവാദിയാണെന്നും അപകടങ്ങളിൽ അന്വേഷണം വേണമെന്നുമാണ് യൂണിയൻ ആവർത്തിച്ച് പറയുന്നത്. കെഎസ്ആർടിസി ജീവനക്കാർക്കുള്ള ശമ്പളം വൈകുന്നതിൽ എംഡിയെ മാറ്റിയത് കൊണ്ട് മാറ്റമുണ്ടാകണമെന്നില്ലെന്നും മാനേജ്മെന്റിന്റെ നയമാണ് മാറേണ്ടതെന്നും സർക്കാർ പ്രഖ്യാപിച്ച റീ സ്ട്രക്ചർ നടപ്പാക്കുന്നതിൽ മാനേജ്മെന്റിന് വീഴ്ചയുണ്ടായെന്നും യൂണിയൻ വ്യക്തമാക്കി.