ഷാര്‍ജ: യുഎഇയില്‍ ബുധനാഴ്‍ച കാണാതായ വിദ്യാര്‍ത്ഥി 30 മണിക്കൂറുകള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തി. കുട്ടിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് രക്ഷിതാക്കള്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നത്തിന്റെ അടിസ്ഥാനത്തിൽ പലയിടങ്ങളിലായി അനേഷിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് കുട്ടി വ്യാഴാഴ്‍ച രാത്രിയോടെ വീട്ടിലേക്ക് തിരിച്ചെത്തിയത്.
ദില്ലി സ്വദേശിയായ അനവ് സേഥ് ആണ് വ്യാഴാഴ്‍ച ഷാര്‍ജ അല്‍ താവുനിലെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്. രക്ഷിതാക്കള്‍ക്കായി ഒരു കുറിപ്പ് എഴുതി വെച്ചിട്ടാണ് വിദ്യാര്‍ത്ഥി വീടുവിട്ടിറങ്ങിയത്. ഷാര്‍ജ ഡല്‍ഹി പ്രൈവറ്റ് സ്‍കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അനവ്.
തന്നോട് ക്ഷമിക്കണമെന്നും ഞാന്‍ നിങ്ങള്‍ അര്‍ഹിക്കുന്ന മകനല്ലെന്നുമായിരുന്നു എഴുതി വെച്ച കുറിപ്പിലുണ്ടായിരുന്നത്.