മലപ്പുറം മങ്കടയിലെ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിന്റെപൂട്ട് തകര്‍ത്ത് ആറ് ലാപ്‌ടോപ്പുകളും മൊബൈല്‍ഫോണും കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍

News

മലപ്പുറം: മങ്കട ടൗണിലെ വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിലേ ഓഫീസിന്റെ പൂട്ട് തകര്‍ത്ത് ആറ് ലാപ്‌ടോപ്പുകളും മൊബൈല്‍ഫോണും കവര്‍ച്ച നടത്തിയ കേസിലെ പ്രതി പിടിയില്‍. കൂട്ടിലങ്ങാടി വള്ളിക്കാപ്പറ്റ തച്ചറകുന്നുമ്മല്‍ അന്‍ഷാദ് (24) നെയാണ് യാണ് മങ്കട സി.ഐ. യു.കെ ഷാജഹാന്‍, എസ്.ഐ.കെ.ശ്യാം എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ മങ്കടയിലെ സ്ഥാപനം തുറക്കാനെത്തിയ ജീവനക്കാരാണ് അകത്തെ ഓഫീസ് മുറിയിലെയും മറ്റും ഗ്ലാസ് വാതിലുകളും മേശവലിപ്പുകളും തകര്‍ത്ത് കവര്‍ച്ച നടത്തിയതായി കണ്ട് മങ്കട പോലീസില്‍ വിവരമറിയിക്കുന്നത്.

തുടര്‍ന്ന് കേസിന്റെ ഗൗരവം കണക്കിലെടുത്ത് മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ന്റെ നിര്‍ദ്ദേശപ്രകാരം പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍ ,മങ്കട സി.ഐ.യു.ഷാജഹൊന്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കുകയും മങ്കട ടൗണിലും പരിസരങ്ങളിലുമുള്ള ക്യാമറ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും ജില്ലയിലും സമീപജില്ലകളിലും മുന്‍പ് ഇത്തരം കുറ്റകൃത്യങ്ങളില്‍ പ്രതികളായവരെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് സൂചന ലഭിക്കുന്നത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ മലപ്പുറം ടൗണിലെ രഹസ്യ കേന്ദ്രത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ പ്രതി കുറ്റം സമ്മതിച്ചു.മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ്ന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍ ,സി.ഐ.യു.ഷാജഹാന്‍, എസ്.ഐ. കെ.ശ്യാം, സി.പി.മുരളീധരന്‍ ,എന്‍.ടി.കൃഷ്ണകുമാര്‍,പ്രശാന്ത് പയ്യനാട് ,എം.മനോജ് കുമാര്‍ ,ദിനേഷ്,പ്രഭുല്‍, മങ്കട സ്റ്റേഷനിലെ എ.എസ്.ഐ.ഷാഹുല്‍ഹമീദ്,എസ്. സി.പി.ഒ. അബ്ദുള്‍ സലാം എന്നിവരാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.

അറസ്റ്റിലായ പ്രതി തച്ചറകുന്നുമ്മല്‍ അന്‍ഷാദ് (24)