ചെന്നൈ: ഹോസ്റ്റൽ വാർഡൻ അപമാനിച്ചെന്ന് ആരോപിച്ച് വിഷം കഴിച്ച വിദ്യാർത്ഥിനി മരിച്ചു . കുടുംബത്തോടെ ക്രിസ്തുമതത്തിലേക്ക് മാറാൻ വാർഡൻ തുടർച്ചയായി നിർബന്ധിച്ചിരുന്നുവെന്നും ഇത് നിഷേധിച്ചതിന് വിദ്യാർത്ഥിനിയെ അപമാനിച്ചിരുന്നു എന്നതുമാണ് ആരോപണം.
പെൺകുട്ടിയുടെ വീഡിയോ റെക്കോർഡിൽ രണ്ട് വർഷം മുമ്പ് അവർ എന്നോടും കുടുംബത്തോടും ക്രിസ്തുമാതത്തിലേക്ക് മാറാൻ ആവശ്യപ്പെട്ടു. എന്റെ വിദ്യാഭ്യാസം നോക്കിക്കൊള്ളാമെന്നും അവർ പറഞ്ഞു. മതം മാറാത്തതിൽ അവർ നന്നായി ഉപദ്രവിച്ചെന്നും കുട്ടി പറയുന്നുണ്ടായിരുന്നു ആ വീഡിയോയിൽ . മതംമാറ്റ ആരോപണത്തിൽ അന്വേഷണം വേണമെന്ന് പെൺകുട്ടിയുടെ കുടുംബവും ആവശ്യപ്പെട്ടു. ജനുവരി 9നാണ് പെൺകുട്ടി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ചികിത്സയിലിരിക്കെ ജനുവരി 19 ന് കുട്ടി മരിച്ചു. കുട്ടിയുടെ ആരോപണത്തിൽ വാർഡനെതിരെ ആത്മഹത്യാപ്രേരണാ കുറ്റത്തിന് ജുവനൈൽ ആക്ട് പ്രകാരം കേസെടുത്തു. വാാർഡനെ പൊലീസ് അറസ്റ്റ് ചെയ്തു.