തൃശൂര്‍ : അയ്യന്തോളില്‍ ആരംഭിച്ച ഷീ ലോഡ്ജ് ഇപ്പോള്‍ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാണെന്ന് ആക്ഷേപം. ഇടത് ഭരണസമിതിയുടെ വികസന നേട്ടമായി അവതരിപ്പിച്ച ഷീ ലോഡ്ജ് വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ രാത്രിയെത്തുന്ന സ്ത്രീ യാത്രികര്‍ക്ക് തുണയാകുന്ന കോര്പറേഷന് കീഴിലെ പദ്ധതിയാണ്.
ഷീ ലോഡ്ജ് തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് നഗരാസൂത്രണ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജോണ്‍ ഡാനിയല്‍ മേയര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. 2019ല്‍ മന്ത്രി എ.സി. മൊയ്തീനാണ് പദ്ധതി ഉദ്ഘാടനം ചെയ്ത ഒരേ സമയം 50 പേര്‍ക്ക് താമസിക്കാവുന്ന ഡോര്‍മെറ്ററി സംവിധാനത്തിലുള്ള ഷീ ലോഡ്ജ് ഒന്നരക്കോടി ഉപയോഗിച്ചാണ് നിര്‍മിച്ചത്.
50 രൂപ മാത്രമാണ് 24 മണിക്കൂറിന് നല്‍കേണ്ടിയിരുന്നത്. എന്നാൽ ലോക്ഡൗണ്‍ ഉള്‍പ്പെടെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വന്നപ്പോഴാണ് അടച്ചിട്ടതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.