പട്‌ന: കൊവിഡ് വാക്‌സീന്‍11 ഡോസ് സ്വീകരിച്ചെന്ന അവകാശവാദവുമായി ബിഹാര്‍ പുരൈനിയിലെ ഒറായി ഗ്രാമത്തിലെ ബ്രഹ്മദേവ് മണ്ഡല്‍ എന്നയാളാണ് രംഗത്തെത്തിയത്. 12ാമത് ഡോസ് എടുക്കുന്നതിന് തൊട്ടുമുമ്പാണ് മാധേപുര ഉദൈകിഷുന്‍ഗഞ്ച് അധികൃതര്‍ ഇയാളെ പിടികൂടുകയായിരുന്നു. ഇത്രയും അധികം ഡോസുകള്‍ ഒരാള്‍ക്ക് എങ്ങനെ ലഭിച്ചുവെന്നത് അന്വേഷിക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
വാക്‌സീന്‍ എടുക്കാന്‍ നിരവധി ലോട്ടുകള്‍ ലഭിച്ചെന്നും അതുകൊണ്ടാണ് തുടര്‍ച്ചയായി എടുത്തതെന്നുമെന്നാണ് വയോധികൻ പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 13നാണ് ഇയാള്‍ക്ക് ആദ്യ ഡോസ് ലഭിക്കുന്നത്. പിന്നീട് ഡിസംബര്‍ 30നുള്ളില്‍ 11 ഡോസ് സ്വീകരിച്ചുവെന്നും സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നാണ് മുഴുവന്‍ ഡോസും സ്വീകരിച്ചതെന്നും ഇയാള്‍ പറഞ്ഞു.