ചെന്നൈ: കാവി വസ്ത്രം ധരിച്ച് പൂജാരിയെന്ന വ്യാജേന ക്ഷേത്രങ്ങള്‍ക്ക് മുമ്പിൽ കഞ്ചാവ് വിൽപ്പന നടത്തിയ പ്രതി അറസ്റ്റിൽ. റോയപേട്ടില്‍ നിന്നാണ് എം.ദാമു എന്ന പ്രതിയെ പിടികൂടിയത്. ഇയാൾ മൈലാപോര്‍, റോയല്‍പേട്ട് തുടങ്ങി നിരവധി സ്ഥലങ്ങളിലെ ക്ഷേത്രങ്ങളില്‍ കഞ്ചാവ് വില്‍പന നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
കഞ്ചാവ് വില്‍പനക്കാരനെന്ന വ്യാജേന ക്ഷേത്രത്തിന് മുന്നില്‍ നിന്ന ഇയാളെ പോലീസ് സമീപിക്കുകയും പ്രതി ന്യൂസ്പേപ്പറില്‍ പൊതിഞ്ഞ് കഞ്ചാവ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും ചെയ്തു. ഉടനെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴ് കിലോ കഞ്ചാവ് പരാതിയിൽ നിന്നും പൊലീസ് പിടിച്ചെടുത്തു.
പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എം.രാജ, ഇ അസായ്താമണി എന്നീ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.