ആന്ധ്രാപ്രദേശ് : ഗർഭിണിയാവാൻ നവജാത ശിശുവിന്റെ പൊക്കിൾകൊടി കഴിച്ച 19കാരിക്ക് ദാരുണാന്ത്യം. ദാച്ചേപ്പള്ളി സ്വദേശിനിയാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം.
മൂന്നു വർഷം മുന്നേ വിവാഹം കഴിഞ്ഞ യുവതി കഴിഞ്ഞ രണ്ട് വര്‍ഷമായി ഗര്‍ഭം ധരിക്കാന്‍ വേണ്ടി പല മരുന്നുകളും പരീക്ഷിച്ചിരുന്നു. ഇതൊന്നും ഫലം കണ്ടില്ല. പൊക്കിള്‍ക്കൊടി കഴിച്ചാല്‍ ഗര്‍ഭിണിയാകുമെന്ന് ആരോ പറഞ്ഞത് പ്രകാരം പെൺകുട്ടി അതുപോലെ ചെയ്യുകയായിരുന്നു.
വ്യാഴായ്ച്ച നവജാത ശിശുവില്‍ നിന്ന് പൊക്കിള്‍ക്കൊടി എടുത്ത് കഴിച്ചതിന് പിന്നാലെ അസ്വസ്ഥത പ്രകടിപ്പിച്ച യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം നരസറോപേട്ട സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.
റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാകൂവെന്നും പൊക്കിള്‍ക്കൊടി കഴിക്കുന്നത് അശാസ്ത്രീയമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു