കോഴിക്കോട്: പേരാമ്പ്ര മുളിയങ്ങലിലെ കുടുംബത്തിലെ കൂട്ടമരണം നാടിനെ നടുക്കി . ഭർത്താവിന്റെ മരണം സഹിക്കാനായില്ല ആ കുടുംബത്തിന് . സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബത്തിന് കുടുംബനാഥൻ പ്രകാശന്റെ പെട്ടെന്നുള്ള മരണം താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു.ബേക്കറി തൊഴിലാളിയായ പ്രകാശന്‍ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് മരണപ്പെട്ടത് . പ്രകാശന്റെ ഭാര്യയായ പ്രിയയും അവരുടെ കുട്ടികളും തമ്മില്‍ കടുത്ത ആത്മബന്ധത്തിലായിരുന്നു.
പ്രകാശന്റെ മരണം അവർക്ക് താങ്ങാവുന്നതിലും അപ്പുറമാണ് . പ്രകാശന്റെ മരണത്തിന് ശേഷം പ്രിയ സുഹൃത്തുക്കളോട് പറയുമായിരുന്നു ഞങ്ങളും പ്രകാശേട്ടന്റെയടുത്ത് പോകുമെന്ന്. പ്രിയ മക്കള്‍ക്കൊപ്പം തീകൊളുത്തി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അത്യാസന്ന നിലയില്‍ പ്രവേശിപ്പിചപ്പഴും “ഞങ്ങളെ രക്ഷിക്കരുത് ഞങ്ങള്‍ പ്രകാശേട്ടന്റെ അടുത്തേക്ക് പോകുകയാണ്”.
തലേ ദിവസം പ്രിയ കുട്ടികളുമൊത്ത് മുളിയങ്ങല്‍ അങ്ങാടിലെത്തിയാണ് മണ്ണെണ്ണ വാങ്ങിയത്.
രാത്രി പ്രകാശന്റെ അമ്മ ഓമനമ്മയുടെ അടുത്ത് ദിവസവും ഉറങ്ങാറുള്ള മൂത്ത കുട്ടിയുമായി പ്രിയ മാറികിടക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെയാണ് കുട്ടികളുടെ കരച്ചില്‍ കേട്ട് ഓമനമ്മ ഓടിയെത്തിയത് .അപ്പഴേക്കും പ്രിയയും കുട്ടികളും തീയിലായിരുന്നു .
ഇവരുടെ കരച്ചില്‍ കേട്ട് നാട്ടുകാരും അയല്‍വാസികളും അവിടെ എത്തിയിരുന്നു . രക്ഷപ്പെടാന്‍ ശ്രമിച്ച ഇളയകുട്ടിയെ പ്രിയ ചേര്‍ത്ത് പിടിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു .വീട്ടിലെ വെള്ളത്തിന്റെ പൈപ്പിന്‍റെ വാല്‍വ് പൂട്ടിയ നിലയിലായിരുന്നു. ആളുകൾ രക്ഷിക്കാതിരിക്കാന്‍ വേണ്ടിയായിരുന്നെന്നാണ് സംശയിക്കുന്നത് . മൂവരെയും ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മൂത്തകുട്ടി അപ്പോഴേക്കും മരിച്ചിരുന്നു. മകള്‍ മരിച്ചതറിഞ്ഞിട്ടും യാതൊരു ഭാവമാറ്റവുമില്ലാതെ കിടന്ന പ്രിയ തങ്ങളെ രക്ഷിക്കരുതെന്ന് ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പഴേക്കും ഇളയകുട്ടിയും മരണത്തിന് കീഴടങ്ങി.
ആശുപത്രി കിടക്കയിലും പ്രിയ പറഞ്ഞതുകൊണ്ടിരുന്നത് പ്രകാശേട്ടനെ സംസ്കരിച്ചന്റെ അടുത്ത് തന്നെ എന്നെയും കുട്ടികളെയും അടക്കം ചെയ്യണമെന്നാണ് . തുടര്‍ന്ന് അബോധാവസ്ഥയിലായ പ്രിയയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം പ്രിയയുടെ ആഗ്രഹപ്രകാരം മുളിയങ്ങലിലെ വീട്ടുവളപ്പില്‍ പ്രകാശന്റെ ശവകുടീരത്തിന് സമീപം മൂവരെയും സംസ്‌കരിച്ചു. പുണ്യ തീര്‍ത്ഥ നൊച്ചാട് ഹയര്‍ സെക്കന്ററി സകൂള്‍ വിദ്യാര്‍ത്ഥിയാണ് പ്രിയ . നടുവണ്ണൂര്‍ കാവുന്തറ റോഡില്‍ തിരുപ്പുറത്ത് നാരായണന്‍ നായരുടെയും മീനാക്ഷി അമ്മയുടെയും മകളാണ് പ്രിയ. സഹോദരങ്ങള്‍ വിജയ, ഉഷ, ജയ, ബിജിലേഷ്.