മാവേലിക്കര : പീഡനത്തിന് ഇരയായ കുട്ടിക്ക് സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചതായി പരാതി. മാവേലിക്കര വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിനെതിരെയാണ് കുട്ടിയുടെ അമ്മ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
സംഭവത്തെ തുടർന്ന് ഇവർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടുകയും പ്രവേശനം നല്‍കാത്തതിന്റെ കാരണം വിശദീകരിക്കാന്‍ സ്‌കൂള്‍ അധികൃതരോട് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.
സംഭവം ദൗര്‍ഭാഗ്യകരമാണെന്നും നിരവധി സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്ന സ്‌കൂൾ ഓരോരോ കാരണങ്ങള്‍ പറഞ്ഞു കുട്ടിക്ക് അഡ്മിഷന്‍ നിഷേദിക്കുകയാണെന്നും കുട്ടിയുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.